തിരുവനതപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണത്തിന് ശേഷമേ തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് കൃത്യമായി അറിയാൻ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രിയുടെ സന്ദർശനത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു .
അതേസമയം ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിക്കും. മെഡിക്കൽ കോളേജിലുണ്ടായ ദുരന്തത്തിൽ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ആശുപത്രിയിലുണ്ടായ പുക കാരണമല്ല അഞ്ച് മരണങ്ങള്‍ സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്






