Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

നവീൻ ബാബുവിന്റെ മരണം; അന്വേഷിക്കാൻ CBI വന്നാൽ എന്ത് സംഭവിക്കും? ഉന്നതർ അകത്താകുമോ?

കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങളേറെ സൃഷ്ടിച്ച കേസാണ് കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണം. ഒരുപക്ഷേ ഈയടുത്ത കാലതത് സിപിഎമ്മിനെ സമ്മർദത്തിലാക്കിയ വിഷയങ്ങളിൽ മുൻപന്തിയിൽ തന്നെ കാണും ഈ കേസ്. ഈ കേസ് സിബിഐ ഏറ്റെടുക്കുന്നതുമായി സംബന്ധിച്ചാണ് കേരള രാഷ്ട്രീയത്തിൽ ചർച്ചകൾ നടക്കുന്നത്. അന്വേഷണം സി.ബി.ഐ. ഏറ്റെടുത്താൽ വീണ്ടും രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അതിടയാക്കുമോയെന്നത് സംസ്ഥാനം ഉറ്റുനോക്കുന്ന വിഷയമാണ്. നീതിതേടിയുള്ള കുടുംബത്തിന്റെ നിരന്തരശ്രമങ്ങൾക്കൊടുവിലാണ് അന്വേഷണം സി.ബി.ഐ.ക്ക്‌ വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ തള്ളിയ […]
Read more

മമതയെ വെട്ടിലാക്കിയ തൃണമൂലിൻ്റെ ദത്തുപുത്രൻ

2011ൽ അധികാരത്തിലെത്തിയതിന് പിന്നാലെ മൂന്ന് പതിറ്റാണ്ടിലേറെ ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിനെ ഒറ്റയടിക്ക് തകർത്തുകൊണ്ടാണ് തൃണമൂൽ കോൺ​ഗ്രസ് ബം​ഗാളിൽ എതിരാളികളില്ലാത്ത പാർട്ടിയായി മാറിയത്. 2011ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം അഭിമുഖീകരിച്ച അതെ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് ബം​ഗാളിൽ ഇപ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺ​ഗ്രസ് കടന്ന് പോകുന്നത്. തൃണമൂലിൻ്റെ ആക്രമണ രാഷ്ട്രീയമാണ് 2011ൽ സിപിഐഎമ്മിന് ഭീഷണിയായതെങ്കിൽ മമതയ്ക്ക് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ഭീഷണിയെ മാത്രമല്ല നേരിടേണ്ടി വരുന്നത്. ബിജെപിയുടെ എതിർപ്പിനെക്കാൾ മമതയെ പ്രതിരോധത്തിലാക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് ഉയരുന്ന വെല്ലുവിളികളാണ്. […]
Read more

മതം അനുസരിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് സമസ്ത, പാരമ്പര്യമെന്ന് മറുവാദം; ഫാത്തിമ തഹ്ലിയ തെറ്റ് ചെയ്തോ?

പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയ ഒരു ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തിയപ്പോൾ തന്നെ അസ്വാരസ്യങ്ങൾ പുകഞ്ഞു തുടങ്ങിയിരുന്നതാണ്. പിന്നീട് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല വിഷയം ഏറ്റെടുത്തതോടെ പുകഞ്ഞുതുടങ്ങിയത് കത്തും എന്നുറപ്പിച്ചതുമാണ്. ഒരുപക്ഷേ ശശികല ലക്ഷ്യം വെച്ചതും അതുതന്നെ ആയിരിക്കാം. എന്തായാലും പ്രതീക്ഷിച്ചത് പോലെ വിഷയം മുസ്ലീം സംഘടനകൾ ഏറ്റെടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പേരാമ്പ്രയിലെ ഒരു ഫാമിലി റസ്റ്ററന്റ് നിലവിളക്കു കൊളുത്തി എംഎൽഎ ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഇത് ഇസ്ലാം വിശ്വാസത്തിന് ചേർന്നതല്ലെന്ന വിമർശനം […]
Read more

വിനോദിനി വിരൽ ചൂണ്ടുന്ന ആ ഉന്നതൻ എംവി ​ഗോവിന്ദൻ? കോടിയേരിക്ക് ഒത്ത പിൻ​ഗാമി ഇപ്പോഴുമില്ല

സിപിഎം എന്ന പാർട്ടിക്ക് കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവ് ആരായിരുന്നു എന്നറിയാൻ പ്രവർത്തകർക്കിടയിലൂടെ ഒന്നിറങ്ങി നടന്നാൽ മതി. വലതുപക്ഷ രാഷ്ട്രീയ ചായ്വുള്ളവർക്ക് ഉമ്മൻ ചാണ്ടി എന്താണോ അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവർക്ക് ഇന്നും കോടിയേരി. ഒരുപക്ഷേ കോടിയേരി ഒഴിച്ചിട്ട് പോയ ആ വലിയ വിടവ് ഇന്നും നികത്താതെ കിടക്കുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിനുള്ള ആദരവും. ഇപ്പോഴിതാ അതേ കോടിയേരിയുടെ കുടുംബത്തിൽ നിന്ന് തന്നെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്. കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ […]
Read more

‘സീറ്റ് കവർ മാറ്റാൻ അനുവദിച്ച മുഖ്യമന്ത്രിക്ക് നന്ദി’… മോഡിഫിക്കേഷൻ നിയമം കണ്ട് കണ്ണ് മിഴിച്ച് ജെൻസീ

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, പ്രത്യേകിച്ച് വിഡി സതീശൻ അധികാരത്തിലെത്താനുള്ള അനവധി കാരണങ്ങളിൽ ഒന്നായിരുന്നു യുവാക്കളുടെ വോട്ട് എന്നത്. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന സതീശന്റെ ഒറ്റ ഡയലോ​ഗ് അത്രയേറെ ഇംപാക്ട് ജെൻസീകൾക്കിടയിൽ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ വാഹനപ്രേമികളും ജെൻസികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പെടെ 18 തരം മോഡിഫിക്കേഷൻ ആവാമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഗതാഗത കമ്മീഷണർ തയ്യാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ […]
Read more

വിദ്യാഭ്യാസ മേഖലയെ തകർത്ത അബ്ദുറബ്ബിന്റെ സുവർണ്ണ കാലഘട്ടം

സംസ്ഥാനത്ത്‌ ഇത്തവണ അധ്യയനവർഷം തുടങ്ങിയത്‌ ഭരണമാറ്റത്തിന്‌ തൊട്ടുപിന്നാലെയാണ്. ഭാവി പ‍ൗരന്മാരെ വാർത്തെടുക്കാനുള്ള സംവിധാനം എന്നതിലുപരി ഓരോ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായി മാറേണ്ടതാണ്‌ സ്‌കൂൾ വിദ്യാഭ്യാസഘട്ടം. എന്നാൽ, യുഡിഫ് സർക്കാരിന്റെ കാലഘട്ടത്തിൽ, ഇപ്പോൾ പുതിയ ഒരു അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ ഒന്ന് പിറകിലോട്ട് തിരിഞ്ഞു നോക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. വിദ്യാഭ്യാസ മേഖല അടിമുടി തകർന്നു പോയ 2011 മുതൽ 16 വരെയുള്ള അഞ്ചുവർഷകാലം. ഇടിഞ്ഞുവീഴാറായ സ്‌കൂൾകെട്ടിടങ്ങൾ, വൃത്തിയില്ലാത്ത ശുചിമുറി, പാഠപുസ്‌തകമില്ലാതെ കുട്ടികൾ, ഓണപ്പരീക്ഷ കഴിഞ്ഞാലും കിട്ടാത്ത […]
Read more

അതിന് സിപിഐക്ക് യോ​ഗ്യതയില്ലേ? സിപിഎമ്മിന്റെ വാശി നല്ലതിനോ? രണ്ടാമനിൽ ഉടക്കി ഇടത്

സമാനതകളില്ലാത്ത പരാജയമാണ് ഇത്തവണ ഇടതുപക്ഷം നേരിട്ടതെന്ന കാര്യത്തിൽ സംശയമില്ല. അതിനെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ മറികടന്ന് തിരിച്ചുവരാനാവൂ എന്ന് സാധാരണ പ്രവർത്തകർ പോലും പറയുമെന്നിരിക്കെ പ്രതിപക്ഷത്ത് രണ്ടാമനാര് എന്നതാണ് ഇപ്പോഴത്തെ വിഷയം. ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ നടക്കുന്ന ഈ വടംവലി അത്ര ശുഭകരമായ ഒരു സൂചനയല്ല. വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇപ്പോഴും. കുറച്ച് ദിവസങ്ങളായി പുകയുന്ന ഈ പ്രശ്നം ഇനി കത്താനുള്ള തയ്യാറെടുപ്പിലാണ്. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ നടത്തിയ […]
Read more

പറഞ്ഞതെല്ലാം വെള്ളത്തിൽ, സതീശൻ-തുഷാർ കൂടിക്കാഴ്ച്ചയുടെ അർത്ഥമെന്ത്? കോൺ​ഗ്രസ് രണ്ട് തട്ടിൽ

കഴിഞ്ഞ ഇടത് സർക്കാരിന്റെ വീഴ്ച്ചയ്ക്ക് വരെ ഒരു കാരണമായെന്ന് പ്രവർത്തകരടക്കം വിശ്വസിക്കുന്ന ഒരു സംഭവമാണ് വെള്ളാപ്പള്ളി നടേശനുമായുള്ള പിണറായി വിജയന്റെ കൂട്ട്. അദ്ദേഹത്തെ ഔദ്യോ​ഗിക വാഹനത്തിൽ കയറ്റിയതടക്കം രൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി വിഷയത്തിൽ പിണറായി നേരിട്ടത്. അന്ന് ഇതിനെ പിണറായിയും സാമുദായിക ശക്തികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന തരത്തിലടക്കം ഉയർത്തിക്കാണിച്ച് വിമർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവായ വിഡി സതീശൻ ഇന്ന് മുഖ്യമന്ത്രിയായപ്പോൾ ഇതെല്ലാം മറന്നോ? കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ […]
Read more

ഒന്നും ഇതുകൊണ്ട് അവസാനിക്കുന്നില്ല; പിണറായി വിജയന്റെ തിരിച്ചുവരവ് കേരളത്തിന് അനിവാര്യം

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥരെ പിണറായി വിജയന്റെ വീടുകളിലേക്ക് പറഞ്ഞുവിടുമ്പോൾ ഒരുപക്ഷേ കേന്ദ്രത്തിന്റെ മനസിൽ പല ലക്ഷ്യങ്ങളുമുണ്ടായിരിക്കാം. കേരള രാഷ്ട്രീയത്തെ അസ്ഥിരതപ്പെടുത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കുക എന്നതാകാം ഒരു ലക്ഷ്യം. അല്ലെങ്കിൽ നിരന്തരമായി വേട്ടയാടി പിണറായിയെന്ന അതികായനെ വീഴ്ത്തി സിപിഎമ്മിനെ തളർത്താം എന്നതാകാം. പക്ഷേ സംഭവിച്ചത് മറ്റൊന്നാണെന്ന് എല്ലാവർക്കും ബോധ്യമാവുകയും ചെയ്തിട്ടുണ്ട്. അവിടുന്നങ്ങോട്ടുള്ള ഓരോ പ്രസം​ഗങ്ങളിലും വാർത്താസമ്മേളനങ്ങളിലും പിണറായി വിജയനെന്ന പുതിയ പ്രതിപക്ഷ നേതാവിനേയും പഴയ പാർട്ടി സെക്രട്ടറിയേയും കാണുകയാണ് പ്രവർത്തകർ. അതിന്റെ ബാക്കിയാണ് കഴിഞ്ഞ ദിവസം ജന്മനാട്ടിൽ […]
Read more

ലഹരിവലയിൽ നിന്നും നമ്മുടെ യുവതയെ രക്ഷിക്കണം, ലഹരിയുടെ തായ് വേരറുക്കണം

മായികമായി പ്രചോദിപ്പിച്ച്, ദുരന്തത്തിലൊടുക്കുന്ന മരണത്തിൻ്റെ ഏജൻ്റായ ലഹരിവസ്തുക്കൾക്കെതിരെ പുതിയ അധ്യയന വർഷത്തിൽ “തൂഫാൻ – ദ നാർക്കോ ഹണ്ട് ” എന്ന പേരിൽ കേരള സർക്കാർ ആരംഭിക്കുന്ന ലഹരിവേട്ട സ്വാഗതാർഹമാണ്. വില്പന തടയുക മാത്രമല്ല, വിപണനത്തിനെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, പ്രചരിപ്പിക്കുന്നവർ എന്നിവരെയെല്ലാം പോലീസിന്റെ കർശന നിരീക്ഷണത്തിലാക്കിയും കര, കടൽ, ആകാശ മാർഗ്ഗങ്ങളിലൂടെ വന്നെത്തുന്ന എല്ലാ ലഹരിവസ്തുക്കളെയും കണ്ടെത്തിയും നടപടി […]
Read more
Advertisement
WhiteswanTV Footer