Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

മഞ്ചേശ്വരത്ത് ഇടതിന് കാര്യമുണ്ട്; ചരിത്രം ചുവപ്പിച്ച സിപിഐ കാലം

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടുത്തെ ജീവിതം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ആ പ്രത്യേകത തന്നെയാണ് ഈ മണ്ഡലത്തെ വേറിട്ട് നിർത്തുന്നതും. കന്നഡ, തുളു, മലയാളം തുടങ്ങി ഭാഷകൾ സംസാരിക്കുന്നവർ തിങ്ങിപ്പാർക്കുന്ന ഒരു ‘മിനി ഇന്ത്യ’യാണ് മഞ്ചേശ്വരമെന്ന് പറയാം. മണ്ഡലം ഇത്തവണ വാർത്തകളിൽ നിറയുന്നത് ബിജെപിക്കായി കെ സുരേന്ദ്രൻ നാലാം തവണയും ഇറങ്ങുന്നതും എസ്ഡിപിഐ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാമാണ്. ഇതിലൊന്നും അധികം ചിത്രങ്ങളിൽ വരാത്ത എൽഡിഎഫ് പക്ഷേ ചരിത്രത്തിൽ അങ്ങനെയല്ലായിരുന്നു. ബിജെപിക്ക് […]
Read more

ഡീലെന്ന് മുരളീധരന്‍, പേടിച്ചിട്ട് പറയുന്നതെന്ന് മേയര്‍ ബ്രോ; വട്ടിയൂര്‍ക്കാവില്‍ സംഭവിക്കുന്നതെന്ത്?

കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്തിനില്‍ക്കുന്ന വിഷയമാണ് പലവിധ ഡീല്‍ ആരോപണങ്ങള്‍. അക്കൂട്ടത്തിലെ ഏറ്റവും പുതിയ എന്നാല്‍ കുറച്ചുകൂടി ഗൗരവകരമായ ആരോപണം വന്നിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലേത്. സംസ്ഥാനത്ത് കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന അപൂര്‍വ്വം മണ്ഡലങ്ങളിലൊന്ന്. ഇവിടെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിനും അത്രയും തീവ്രതയുണ്ട്. മറ്റ് മണ്ഡലങ്ങളിലേത് പോലെ തന്നെ ഇവിടേയും പോരിന് തുടക്കമിട്ടിരിക്കുന്നത് കോണ്‍ഗ്രസ് തന്നെ. മൂന്നാം സ്ഥാനത്തുള്ളവര്‍ ഒന്നാമതെത്തുകയും ഒന്നാമന്‍ മൂന്നാമതാകുകയും ചെയ്ത ചരിത്രമുള്ള വട്ടിയൂര്‍ക്കാവില്‍ ഇക്കുറി പോരാട്ടം മുറുകുമ്പോള്‍ ഹൈ പ്രൊഫൈല്‍ […]
Read more

സതീശനും രാജീവ് ചന്ദ്രശേഖറും രക്ഷപ്പെട്ടു, ടെന്‍ഷനിച്ച ദിനങ്ങള്‍; പത്രിക കുരുക്കാകുന്നത് എങ്ങനെ?

കഴിഞ്ഞ രണ്ട്-മൂന്ന് ദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വിഷയം ഒന്ന് മാത്രമായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പണവും പരാതികളും ആരോപണങ്ങളും തള്ളലും മാറ്റിവെക്കലും ആശങ്കയുടെ നിമിഷങ്ങളുമെല്ലാം. സമര്‍പ്പിക്കുന്ന എല്ലാവരുടേയും പത്രികകള്‍ സ്വീകരിക്കണമെന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മന്ത്രി സജി ചെറിയാനും മുതല്‍ അപരന്മാര്‍ വരെ വെള്ളം കുടിച്ച മണിക്കൂറുകള്‍. മാര്‍ച്ച് 23ന് പത്രിക സമര്‍പ്പണം അവസാനിച്ചിട്ടും രാഷ്ട്രീയ അതികായരെ വരെ പിന്നേയും രണ്ട് ദിവസം കൂടി വെള്ളംകുടിപ്പിക്കാന്‍ മാത്രം സങ്കീര്‍ണവും പ്രാധാന്യം […]
Read more

​സംഗീതത്തിലെ മലബാർ പെരുമ; താമരക്കുരുവി മുതൽ ദിൽ ഹേ ഫാത്തിമ വരെ

​ ​മലയാള സിനിമയിലെ മലബാർ വസന്തത്തിന് തിരികൊളുത്തിയത് അവിടുത്തെ തനിമയുള്ള സംഗീതമാണ്. പഴയകാലത്തെ മനോഹരമായ മാപ്പിളപ്പാട്ടുകൾ ഇന്ന് പുതുതലമുറയുടെ പ്ലേലിസ്റ്റുകളിൽ ‘ട്രെൻഡിംഗ്’ ലിസ്റ്റിൽ ഇടംപിടിക്കുന്നത് നാം കാണുന്നു. ഇതിന്റെ തുടക്കം കുറിച്ചവയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ “താമരക്കുരുവിക്ക് തട്ടമിട്…” എന്ന ഗാനം. എം. ജയചന്ദ്രന്റെ സംഗീതത്തിൽ വിരിഞ്ഞ ഈ പാട്ട് മലബാറിലെ കല്യാണവീടുകളുടെയും മൈലാഞ്ചിക്കൈകളുടെയും സുഗന്ധം മലയാളിയുടെ സ്വീകരണമുറികളിലേക്ക് എത്തിച്ചു. പഴയ ഇണങ്ങളെ പുതിയ കാലത്തെ ഓർക്കസ്ട്രേഷൻ വഴി അവതരിപ്പിക്കുമ്പോൾ അത് ഒരു വലിയ […]
Read more

നാദാപുരം എന്നും ഇടത് പക്ഷത്തോട് കൂറുള്ള മണ്ണ് : കഴിഞ്ഞ കാല ചരിത്രങ്ങൾ നോക്കാം

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വിപ്ലവവീര്യവും പോരാട്ട ചരിത്രവും ഇഴചേർന്ന് കിടക്കുന്ന നാദാപുരം മണ്ഡലം, മറ്റൊരു നിർണ്ണായക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ പോരാട്ടം കൊഴുക്കുകയാണ്. വടക്കൻ മലബാറിലെ ഈ ചുവപ്പൻ കോട്ടയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ആധിപത്യത്തിന് ഇളക്കം തട്ടിക്കാനുറച്ച് യുഡിഎഫും, തങ്ങളുടെ കരുത്തുറ്റ വേരുകൾ കൂടുതൽ ആഴത്തിൽ ഉറപ്പിക്കാൻ എൽഡിഎഫും നേർക്കുനേർ നിൽക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. 1957-ൽ മണ്ഡലം രൂപീകൃതമായത് മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയമിടിപ്പായി മാറിയ […]
Read more

ചൂട് പിടിപ്പിച്ച് ‘ഡീല്‍ പോര്’; ആരോപണ ശരങ്ങളുമായി മൂന്ന് മുന്നണികളും

കേരളത്തില്‍ സൂര്യന്റെ ചൂടിനൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂട് കൂടി ഏറ്റുതുടങ്ങിയതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെയായി രംഗം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. ഇക്കാര്യത്തില്‍ ആരും പിന്നിലല്ല, അടിയൊഴുക്കിന്റെ ഡീല്‍ അന്വേഷിക്കുന്ന തിരക്കിലാണ് മൂന്ന് മുന്നണികളും. ഡീല്‍ പോരില്‍ ആദ്യ വെടി പൊട്ടിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പാലക്കാട് യു.ഡി.എഫിന്റെ വോട്ടുഭിന്നിപ്പിക്കാനുള്ള സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ്. നിര്‍ത്തിയത് ബി.ജെ.പി.യെ സഹായിക്കാനാണെന്നാണ് സതീശന്റെ ആരോപണം. ഇതിന്റെ പ്രത്യുപകാരം പത്തു മണ്ഡലങ്ങളിലെങ്കിലും എല്‍.ഡി.എഫിന് ബി.ജെ.പി.യില്‍നിന്ന് ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു. പരമ്പരാഗതമായി തങ്ങള്‍ക്ക് കിട്ടുന്ന വോട്ടുകളെ ഭിന്നിപ്പിച്ച് ശോഭ […]
Read more

ആഡംബര ആസ്തികൾ ഒളിപ്പിച്ച് രാജീവ് ചന്ദ്രശേഖർ :വോട്ടർമാരെ വഞ്ചിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻ ഡി എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചു എന്ന ആരോപണം ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെത്തന്നെ പരിഹസിക്കുന്നതാണ്. ഒരു ജനപ്രതിനിധി എന്ന നിലയിലും ഭരണഘടനാ പദവി അലങ്കരിക്കുന്ന വ്യക്തി എന്ന നിലയിലും പുലർത്തേണ്ട പ്രാഥമികമായ സത്യസന്ധത അദ്ദേഹം ലംഘിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കോൺഗ്രസ് പുറത്തുവിട്ട തെളിവുകൾ. ബെംഗളൂരുവിലെ ഏറ്റവും ആഡംബരമേറിയ മേഖലയായ കോറമംഗല തേർഡ് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന 49,000 ചതുരശ്ര […]
Read more

അദൃശ്യരാക്കപ്പെടുന്ന മനുഷ്യരും സവർണ്ണ ഒളിഗാർക്കിയും : കേരളീയ ജനാധിപത്യത്തിന്റെ വിചാരണ

കേരളീയ പൊതുമണ്ഡലം അതിന്റെ ജനാധിപത്യ ബോധ്യങ്ങളെയും പുരോഗമന സ്വഭാവത്തെയും കുറിച്ച് ആഗോളതലത്തിൽ തന്നെ അഭിമാനം കൊള്ളാറുണ്ട്. എന്നാൽ, ഈ ‘പുരോഗമന’ പരിവേഷത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജാതീയമായ അധികാര ഘടനകളെയും അപരവൽക്കരണങ്ങളെയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദലിത്-ബഹുജന രാഷ്ട്രീയ ധാരകൾ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ജനാധിപത്യം എന്നത് കേവലം അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമായി ചുരുങ്ങുമ്പോൾ, ‘ജനങ്ങൾ’ എന്ന സങ്കല്പം എത്രത്തോളം ഉൾക്കൊള്ളുന്നതാണ് (Inclusive) എന്ന മൗലികമായ ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ഒരു പുതിയ പൊതുതെരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കുമ്പോൾ, […]
Read more

പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സുന്ദരേശന്റെ മകളായ സ്മിത ബിജെപിയിൽ

തിരുവനന്തപുരം: വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സുന്ദരേശന്റെ മകളായ സ്മിത, വർക്കലയിൽ എൻഡിഎ സ്ഥാനാർഥിയാകും. ബിഡിജെഎസ് സീറ്റ് വിട്ടു നൽകുന്നതോടെയാണ് വർക്കലയിൽ ബിജെപി മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗ സ്ഥാനം രാജിവച്ച ശേഷമാണ് സ്മിത ബിജെപിയിൽ ചേരുന്നത്. സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് അഡ്വ. സ്മിത […]
Read more

കാര്യവട്ടം ക്യാമ്പസിനെ നടുക്കിയ ആ 20 ദിവസങ്ങൾ: തൂക്കുമെത്തയിലെ അഴുകിയ മൃതദേഹം

​തിരുവനന്തപുരം നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, പച്ചപ്പാൽ മൂടിക്കിടക്കുന്ന കാര്യവട്ടം കേരള സർവ്വകലാശാലാ ക്യാമ്പസ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളും സൗഹൃദങ്ങളും പൂത്തുലയുന്ന ഈ മണ്ണിൽ, ഇന്നും ചിലരെയെങ്കിലും വേട്ടയാടുന്ന, കേൾക്കുമ്പോൾ രക്തം ഉറഞ്ഞുപോകുന്ന ഒരു ഭീകരമായ ഓർമ്മയുണ്ട്. 2017 ഫെബ്രുവരിയിലെ ആ കറുത്ത ദിനങ്ങൾ. പ്രണയവും വിപ്ലവവും പാട്ടും ചർച്ചകളും നിറഞ്ഞ ക്യാമ്പസ് അന്തരീക്ഷത്തിന് തൊട്ടടുത്ത്, മരങ്ങൾക്കിടയിൽ ഒരു മനുഷ്യൻ അഴുകിത്തീരുകയായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്ന നാളുകൾ. ​ബോട്ടണി ഡിപ്പാർട്ട്മെന്റിന് സമീപമുള്ള വിജനമായ, എന്നാൽ വിദ്യാർത്ഥികൾ […]
Read more

Recent News

Advertisement
WhiteswanTV Footer