Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

നേപ്പാളിലെ പ്രളയം; രക്ഷാദൗത്യത്തിന് അന്താരാഷ്ട്ര സാങ്കേതിക സഹായം തേടി രാജ്യം

കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ കനത്ത പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും തുടരുന്നതിനാൽ ശനിയാഴ്ച തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് മേഖലയിലുമായി ഏകദേശം 3,000 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരിൽ ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ തീർത്ഥാടകരടക്കം 540-ലധികം വിദേശ പൗരന്മാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രളയക്കെടുതിയിൽ ഇതുവരെ 600-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. നേപ്പാളിലെ രസുവ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ രക്ഷപ്പെടുത്തിയ തീർത്ഥാടകരെ റോഡ് മാർഗം കാഠ്മണ്ഡുവിലെത്തിക്കാനാണ് ഭരണകൂടം […]
Read more

ഭീകര പ്രളയത്തിലും തകരാതെ വീട്, ബാൽക്കണിയിൽ ഞെട്ടലോടെ കുടുംബം- VIDEO

കഠ്മണ്ഡു: നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ അതിജീവിച്ച വീട് വാർത്തകളിൽ നിറയുന്നു. ശക്തമായ വെള്ളപ്പൊക്കം ഒരു പ്രദേശത്തെയാകെ തുടച്ചെടുത്തപ്പോഴാണ് ഇരുനില വീട് ഒറ്റയ്ക്ക് തലയുയർത്തി നിന്നത്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ കെട്ടിടം അപകടത്തെ അതിജീവിക്കുകയായിരുന്നു. വീടിന്റെ മുകളിലെ ബാൽക്കണിയിൽ മൂന്നുപേർ വെള്ളം വരുന്നത് നോക്കി രണ്ടാംനിലയുടെ ബാൽക്കണിയിൽ ഇറങ്ങി നിൽക്കുന്നതും പ്രചരിക്കുന്ന വിഡിയോയിലുണ്ട്. പ്രളയത്തിനു ശേഷം വീടിനും വീട്ടുകാർക്കും എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ചോദ്യവും […]
Read more

നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചു

കാഠ്മണ്ഡു: നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചെന്ന കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ അഴിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. ടിബറ്റിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഉണ്ടായ അതിശക്തമായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം നാരായണി നദിയിലൂടെ താഴേക്ക് ഒഴുകിയെത്തുകയായിരുന്നു. മൃതദേഹം മരപ്പലകകൾ ഉപയോഗിച്ചും മുടിയിൽ പിടിച്ചും നിലത്തുകൂടി വലിച്ചിഴയ്ക്കുന്നതിന്റെയും ആഭരണങ്ങൾ […]
Read more

ചൈനയിൽ ഭൂചലനം; ടിബറ്റിൽ അണക്കെട്ട് തകർന്നു; നേപ്പാളിൽ വീണ്ടും പ്രളയഭീതി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ലഭിച്ച പുതിയ മുന്നറിയിപ്പിനെ തുടർന്ന് നേരത്തെ മിന്നൽ പ്രളയം നാശം വിതച്ച ത്രിശൂലി മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. രക്ഷാപ്രവർത്തനവും റോഡ് പുനർനിർമാണം ഉൾപ്പെടെയുള്ള ജോലികളും താൽക്കാലികമായി നിർത്തിവെച്ചതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്ന സാഹചര്യത്തിലാണ് വീണ്ടും പ്രളയ മുന്നറിയിപ്പ്. ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തുള്ളവരെയും രക്ഷാപ്രവർത്തകരെയും സുരക്ഷിത […]
Read more

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 469; സഹായ വാഗ്ദാനങ്ങൾ നിരസിച്ച് നേപ്പാൾ

കാഠ്മണ്ഡു: മിന്നൽ പ്രളയം വ്യാപക നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 469 ആയി ഉയർന്നു. രക്ഷാപ്രവർത്തനത്തിനായി വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും വാഗ്ദാനം ചെയ്ത സഹായം നേപ്പാൾ ഭരണകൂടം നിരസിച്ചു. സാഹചര്യം നേരിടാൻ രാജ്യത്തെ സുരക്ഷാ ഏജൻസികൾ തന്നെ പര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും രക്ഷാപ്രവർത്തക സംഘങ്ങളെ അയയ്ക്കാൻ സന്നദ്ധത അറിയിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ തന്നെ […]
Read more

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 332 ആയി, കാണാതായവരിൽ 33 പേര്‍ മലയാളികള്‍

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ അറിയിച്ചു. കാണാതായവരിൽ 33 പേർ മലയാളികളാണ്. പശ്ചിമബംഗാളിൽ നിന്നുള്ള 32 പേരെയും തമിഴ്നാട്ടിൽ നിന്നുള്ള 85 പേരെയും കുറിച്ചും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ത്രിശൂലി-1 വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കൈലാസ് മാനസരോവർ തീർഥാടനത്തിനെത്തിയ തമിഴ്നാട്ടുകാരും കാണാതായവരിലുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 61 പേരുമായും ബന്ധപ്പെടാൻ കഴിയുന്നില്ല. നേപ്പാളിലെ രാസുവ, നുവാകോട്ട്, ധാഡിങ്, ഗോർഖ ജില്ലകളിലാണ് പ്രളയം കനത്ത […]
Read more

നേപ്പാളിൽ കുടുങ്ങിയ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചെന്ന് നോർക്ക; ലൊക്കേഷൻ കണ്ടെത്താൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ 53 പേരെ കുറിച്ച് വിവരം ലഭിച്ചതായി നോർക്ക. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോർക്ക സിഇഒ രാജേഷ് മാധവൻ പറഞ്ഞു. കാഞ്ഞങ്ങാട് നിന്ന് പോയ 36 അംഗ സംഘം, ചിത് വാൻ ജില്ലയിലെ ഹോട്ടലിൽ എത്തിയിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ മലയാളികളെ കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് , ദുരന്ത നിവാരണ അതോറിറ്റി, നോർക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. 17 ഇടങ്ങളിൽ നിന്നാണ് കേരളത്തിൽ […]
Read more

വീണ്ടും ഒരു പ്രളയം ഉണ്ടായേക്കും; തടസ്സങ്ങൾ തകർന്നേക്കുമെന്ന് മുന്നറിയിപ്പ്

കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിന് പിന്നാലെ മേഖലയിൽ വീണ്ടും വൻ ദുരന്തത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. നേപ്പാൾ-ചൈന അതിർത്തിക്ക് സമീപം നദിയിൽ രൂപപ്പെട്ട തടസ്സം ഏതുനിമിഷവും തകർന്ന് രണ്ടാമതൊരു പ്രളയത്തിന് വഴിവെച്ചേക്കാമെന്നാണ് റിപ്പോർട്ട്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നീ എട്ട് രാജ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് (ICIMOD) ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മണ്ണിടിച്ചിലിനെ തുടർന്ന് […]
Read more

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികൾക്ക് അടിയന്തിര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണം നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് തുടങ്ങി. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍ആര്‍കെ ഡവലപ്‌മെന്റ് ഓഫിസറെ ചുമതലപ്പെടുത്തി. അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാരുമായി […]
Read more

10 ഇഞ്ച് പിസ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് 7 ഇഞ്ച്; 10,520 രൂപ നഷ്ടപരിഹാരം നൽകാന്‍ വിധി

ഡെറാഡൂൺ: 10 ഇഞ്ച് നീളമുള്ള പിസ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് ഏഴ് ഇഞ്ച് മാത്രം നീളമുള്ള പിസ. സംഭവത്തിൽ ഫുഡ് ഡെലിവറി ആപ്പിനും കഫേയ്ക്കുമെതിരെ ഉപഭോക്തൃ കമ്മീഷൻ പിഴ വിധിച്ചു. ഹരിദ്വാർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് ആകെ 10,520 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ജവാൽപൂർ സ്വദേശിയായ രാജ് ട്രെഹാനാണ് പരാതിക്കാരൻ. 2020 മാർച്ചിൽ തപോവനിലെ കഫേ ഫോസ്റ്റ് ഫാക്ടറിയിൽ നിന്ന് 505 രൂപയ്ക്ക് 10 ഇഞ്ച് പിസ ഓർഡർ ചെയ്യുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer