ഗുവാഹത്തി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്ത കനത്ത മഴയെ തുടർന്ന് ആസാമിലെ ഗുവാഹത്തിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട് . ഇന്നുണ്ടായ കനത്ത മഴയിലാണ് ഈ അപകടങ്ങൾ ഉണ്ടായത് . ലഖിംപൂർ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കൂടാതെ അരുണാചൽ പ്രദേശിന്റെ അതിർത്തിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിയതിനാൽ ലഖിംപൂർ ജില്ലയുടെ വലിയ ഭാഗങ്ങൾ വെള്ളത്തിനടിയിലായി.
കൂടാതെ അരുണാചൽ പ്രദേശിലും മേഘാലയയിലും കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് അസമിലെ സ്ഥിതി കൂടുതൽ വഷളാക്കി, വൻതോതിലുള്ള വെള്ളക്കെട്ട് ഉണ്ടായതായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേസമയം വെള്ളിയാഴ്ച പെയ്ത കനത്ത മഴയും കാറ്റും ഗുവാഹത്തി വിമാനത്താവളത്തിലെ വിമാന സർവീസുകളെ ബാധിച്ചതായി അധികൃതർ അറിയിച്ചു. നിരവധി നാശനഷ്ട്ടങ്ങളാണ് കനത്തമഴയിൽ ജുഹുവാത്തതിയിലുണ്ടായത്.






