ബാംഗ്ലൂർ : ബാംഗ്ലൂരിൽ നടന്ന ആർസിബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ മരണങ്ങളെക്കുറിച്ച് .സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശങ്ങൾ തേടാൻ കർണാടക ഹൈക്കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയോട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
അതേസമയം, വിധാൻ സൗധയ്ക്ക് മുന്നിൽ നടന്ന വിജയാഘോഷ വേളയിൽ ഹൈക്കോടതി കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് കോടതി രജിസ്ട്രിക്ക് ഇമെയിൽ അയച്ചതായി അഭിഭാഷകൻ ജി.ആർ. മോഹൻ കോടതിയിൽ പറഞ്ഞു. അതേസമയം ഇന്ന് ഉച്ചയ്ക്ക് 2:30 ന് കേസിൽ വാദം കേൾക്കും. കൂടാതെ അപകടം നടന്ന സമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിക്കുകയും മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.






