ന്യൂഡൽഹി : ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തെ കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് പ്രസിഡന്റ് മാലികാർജ്ജുൻ ഖാർഗെ . കൂടാതെ ഇദ്ദേഹം ബംഗളൂരുവിൽ നടന്ന അപകടം ഉത്തർപ്രദേശിൽ നടന്ന കുംഭമേള, കോവിഡ്, എന്നീ സംഭവങ്ങളുമായി താരതമ്യവും ചെയ്തിരുന്നു.
തീർച്ചയായും അപകടം ഒരു തെറ്റാണെന്നും , തങ്ങളുടെ നേതാക്കൾ അതിന് ക്ഷമാപണം നടത്തി, എന്നും കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ രാജിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് മറുപടിയായി ഖാർഗെ പറഞ്ഞു.കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആരെങ്കിലും രാജിവച്ചോ? എന്നും ഖാർഗെ ചോദിച്ചു. “കോവിഡ് കാലത്തും” ഇത് സംഭവിച്ചുവെന്ന് പറഞ്ഞ എഐസിസി പ്രസിഡന്റ് ഖാർഗെ , ആ ദുരന്തങ്ങളിൽ ആരാണ് രാജിവച്ചതെന്ന് ചോദിച്ചു.എന്തെങ്കിലും മനഃപൂർവമാണെങ്കിൽ, ഞങ്ങൾ അതനുസരിച്ച് നടപടികൾ സ്വീകരിക്കും. പക്ഷേ ഇതൊരു അപകടമാണ്, തീർച്ചയായും തെറ്റാണ്, തങ്ങളുടെ നേതാക്കളും ഇതിന് ക്ഷമാപണം നടത്തയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.






