കോട്ടയം: മണ്ഡല കാലത്തു ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ എരുമേലി വഴി കടന്നുപോയിട്ടുള്ളത് ഒന്നെമുക്കാൽ ലക്ഷം വാഹനങ്ങൾ. പൊലീസ് തയാറാക്കിയ കണക്കുപ്രകാരം ഇത്രയും വാഹനങ്ങൾ കടന്നുപോയതായി വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
മുപ്പത്തിരാണ്ടായിരത്തിയഞ്ഞൂറ് സ്പോട്ട് ബുക്കിങ്ങുകൾ എരുമേലിയിൽ നടന്നു. പുതിയ പദ്ധതി പ്രകാരം അഞ്ഞൂറ്റിപതിനഞ്ചു പൊലീസ് ഉദ്യോഗസ്ഥർ എരുമേലിയിൽ ചുമതലയേറ്റതായും പൊലീസ് അധികൃതർ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കെ.ജി പ്രാൺസിങ്ങാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനു അവലോകനയോഗം വിളിച്ചത്.
തീർഥാടനത്തിരക്ക് ഏറിയതിനാൽ ഇരുപതു ബസുകൾക്ക് പുറമേ അഞ്ചു ബസുകൾ കൂടി അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടപ്പം കൊരട്ടിയിൽ തടയണയുടെ നിർ മാണം പുരോഗമിക്കുന്നു. ഇനി വലിയതോട്ടിലെ തടയണയുടെ മുകളിൽ ഗ്രീൻ നെറ്റുകൾ സ്ഥാപിക്കണം.




