ബ്രിട്ടൻ: വാഴപ്പഴങ്ങളുടെ കയറ്റുമതിയുടെ മറവിൽ ഏകദേശം 100 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഒരു ടൺ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. സതാംപ്ടണിൽ നിന്ന് 28കാരനായ ജോഷ്വ ബെറി, 37കാരനായ ഡാനിയൽ ഡുമിട്രു, 46കാരനായ ആൻഡ്രൂ സ്മിത്ത് എന്നിവരെ നാഷണൽ ക്രൈം ഏജൻസി അറസ്റ്റ് ചെയ്തു. ഇവരെ ഏപ്രിൽ 17 ന് കോടതിയിൽ ഹാജരാക്കും.
നിക്കരാഗ്വയിൽ നിന്ന് പുറപ്പെട്ട ഷിപ്പിംഗ് കണ്ടെയ്നറാണ് പനാമ വഴി സതാംപ്ടൺ തുറമുഖത്തിലെത്തിയത്. ബോർഡർ ഏജൻസി ഉദ്യോഗസ്ഥർ വാഴപ്പഴങ്ങളിലേക്ക് ഒളിപ്പിച്ചാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ദേശീയ വിപണിയിൽ ഇതിന്റെ മൂല്യം ഏകദേശം 9,392,790,000 രൂപയാണ്. അറസ്റ്റിലായവർക്ക് ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്നതാണ്.




