Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ലോക്സഭ തെരഞ്ഞെടുപ്പ്;നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഇന്നലെ വരെ സംസ്ഥാനത്ത് 143 സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.മാർച്ച് 28നാണ് പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിച്ചത്.ഇടത് മുന്നണി സ്ഥാനാർത്ഥികളിൽ ചിലർ കൂടി പത്രിക സമർപ്പിക്കാനുണ്ട്. കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപം മുന്നണി സ്ഥാനാർത്ഥികളിൽ പ്രമുഖരായ പലരും ഇതിനോടകം പത്രിക സമർപ്പിച്ചു കഴിഞ്ഞു.ശേഷിക്കുന്നവർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും.കൊല്ലത്തും തൃശൂരുമാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. പതിനാെന്ന് പത്രിക വീതമാണ് […]
Read more

കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപം

കോഴിക്കോട്:വടക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപത്തിൽ കേസെടുത്ത് പൊലീസ്.വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് പോലീസ് നടപടി.മിൻഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകൾ പ്രകാരമാണ് കേസ്. കേരളത്തിലെ കുറവ് ദാരിദ്ര്യത്തിന് പിന്നില്‍ ഇടത് സര്‍ക്കാര്‍;പിണറായി വിജയന്‍ കെ കെ ശൈലജയെ വടകരയിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു […]
Read more

കേരളത്തിലെ കുറവ് ദാരിദ്ര്യത്തിന് പിന്നില്‍ ഇടത് സര്‍ക്കാര്‍;പിണറായി വിജയന്‍

തൊടുപുഴ:രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അതിനുളള കാരണം ഇടതു ഭരണമാണെന്നും 2025 നവംബര്‍ ഒന്നിന് പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയെ ബിജെപി സര്‍ക്കാര്‍ ദരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. വാഗ്ദാനം ചെയ്ത പല കാര്യങ്ങളും അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കിയില്ല.ബിജെപി രാജ്യം ഭരിക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി. 3 വയസ്സുകാരന്‍ വണ്ടിയോടിച്ച ദൃശ്യങ്ങള്‍ എഐ ക്യാമറയില്‍;ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ആര്‍ടിഎ കേരളത്തിലെ […]
Read more

3 വയസ്സുകാരന്‍ വണ്ടിയോടിച്ച ദൃശ്യങ്ങള്‍ എഐ ക്യാമറയില്‍;ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ആര്‍ടിഎ

മലപ്പുറം:3 വയസ്സുകാരന്‍ വണ്ടിയോടിച്ച് പോകുന്ന ദൃശ്യങ്ങള്‍ എഐ ക്യാമറയില്‍ പതിഞ്ഞു.പുറകേ ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.മാര്‍ച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്.കാഴ്ചമറക്കുന്ന രീതിയില്‍ മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ വാഹനത്തിന്റെ സ്റ്റിയറിങില്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്നത് എഐ ക്യാമറയില്‍ പതിഞ്ഞത്. പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്.പ്രഥമ ദൃഷ്ടിയാല്‍ അപകടകരമാകും വിധത്തിലുള്ള ഡ്രൈവിങ് നടത്തി,ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ കുട്ടിയെ ഇരുത്തി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ […]
Read more

കെജ്‌രിവാളിന്റെ ആരോഗ്യ സ്ഥിതിയിൽ എ.എ.പി നടത്തിയ ആരോപണം നിഷേധിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന്റെ ശരീരഭാരം അറസ്റ്റിനുശേഷം കുറഞ്ഞുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) ആരോപണം നിഷേധിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍. അരവിന്ദ് കെജ്‌രിവാളിന്റെ ശരീരഭാരം മാറ്റമില്ലാതെ 65 കിലോഗ്രാമായി തുടരുകയാണെന്ന് ജയില്‍ അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയുടെ ഭാഗമായി തിഹാര്‍ ജയിലില്‍ തുടരുന്ന അദ്ദേഹത്തിന്റെ ശരീരഭാരം നാലര കിലോഗ്രാം കുറഞ്ഞുവെന്നും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയും എ.എ.പി. നേതാവുമായ അതിഷിയാണ് എക്‌സിലൂടെ ആരോപിച്ചത്. ജയിലിലെത്തിയ തിങ്കളാഴ്ച അദ്ദേഹത്തിനെ രണ്ട് […]
Read more

കെജ്‌രിവാളിന്റെ ആരോഗ്യ സ്ഥിതിയിൽ എ.എ.പി നടത്തിയ ആരോപണം നിഷേധിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന്റെ ശരീരഭാരം അറസ്റ്റിനുശേഷം കുറഞ്ഞുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) ആരോപണം നിഷേധിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍. അരവിന്ദ് കെജ്‌രിവാളിന്റെ ശരീരഭാരം മാറ്റമില്ലാതെ 65 കിലോഗ്രാമായി തുടരുകയാണെന്ന് ജയില്‍ അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയുടെ ഭാഗമായി തിഹാര്‍ ജയിലില്‍ തുടരുന്ന അദ്ദേഹത്തിന്റെ ശരീരഭാരം നാലര കിലോഗ്രാം കുറഞ്ഞുവെന്നും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയും എ.എ.പി. നേതാവുമായ അതിഷിയാണ് എക്‌സിലൂടെ ആരോപിച്ചത്. ജയിലിലെത്തിയ തിങ്കളാഴ്ച അദ്ദേഹത്തിനെ രണ്ട് […]
Read more

ബിജെപിക്കൊപ്പം തന്നെ;പ്രഖ്യാപനവുമായി സുമലത

ബംഗളൂരു:സീറ്റ് നിഷേധിച്ചെങ്കിലും ബിജെപിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് നടിയും എംപിയുമായ സുമലത.2019ല്‍ മാണ്ഡ്യയില്‍ നിന്ന് സ്വതന്ത്ര എംപിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു സുമലത.എംപിയും കന്നഡ സിനിമാതാരവുമായിരുന്ന ഭര്‍ത്താവ് അംബരീഷിന്റെ മരണത്തിന് പിന്നാലെയായിരുന്നു അന്ന് തെരഞ്ഞെടുപ്പ്.ചര്‍ച്ചകള്‍ക്കൊടുവില്‍ മാണ്ഡ്യ സീറ്റ് എച്ച്ഡി കുമാരസ്വാമിക്ക് നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്.സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും ബിജെപിക്കൊപ്പം തുടരാനാണ് സുമലത തീരുമാനിച്ചിരിക്കുന്നത്.മാണ്ഡ്യയില്‍ കുമാരസ്വാമിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും സുമലത അറിയിച്ചു. ഇക്കുറി ബിജെപി സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജെഡിഎസ്- ബിജെപി സഖ്യം സുമലതയ്ക്ക് തിരിച്ചടിയായി. എങ്കിലും ബിജെപിക്കൊപ്പം തന്നെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് […]
Read more

റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് മുറിക്കു പുറത്ത് നിന്ന്

കുട്ടനാട് (ആലപ്പുഴ): നെടുമടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. അസം സ്വദേശിനിയായ ഹസീന ഖാത്തൂനെ(50)യാണ് മരിച്ചനിലയില്‍ കണ്ടത്. നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് സംഭവം. താമസിക്കുന്ന മുറിക്ക് പുറത്ത് ബുധനാഴ്ച രാവിലെയാണ് ഹസീനയുടെ മൃതദേഹം കണ്ടത്. കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകളുണ്ട്. നെടുമുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

സുഗന്ധഗിരി മരംമുറിക്കേസ്;പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തളളി

കല്‍പ്പറ്റ:വയനാട് സുഗന്ധഗിരി മരംമുറിക്കേസ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തളളി.മരംമുറി റിസര്‍വ് വനത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.വീടിന് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന 20 മരംമുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരം മുറിച്ചു കടത്തിയെന്നാണ് കേസ്.മരത്തിന്റെ കൂടുതല്‍ ഭാഗം ഇനിയും കണ്ടെത്താനുണ്ട്.വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുല്‍ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണല്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍, കൈതപ്പൊയില്‍ സ്വദേശി അസ്സന്‍കുട്ടി, എരഞ്ഞിക്കല്‍ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുള്ളത്. ടെസ്റ്റ് […]
Read more

ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം: വിശദീകരിച്ച് പ്രതി

കൊച്ചി: ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതി ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത രണജിത്ത് (40) റെയില്‍വേ പോലീസിനോടും ആര്‍.പി.എഫിനോടും സംഭവത്തെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് ഇപ്പോൾ. ‘ഞാന്‍ ഇങ്ങനെയാണ് തള്ളിയത്, അയാള്‍ താഴെവീണു’ എന്നാണ് പ്രതി പോലീസുകാരോട് വിവരിച്ചത്. ട്രെയിനിലെ സീറ്റില്‍ കിടന്നുകൊണ്ട് വലിയ ശബ്ദത്തോടെയാണ് പ്രതി ഇതെല്ലാം പറയുന്നത്. തന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകണമെന്ന് ഇയാള്‍ നിരന്തരം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. അതിനിടെ, പ്രതി രജനീകാന്ത ടി.ടി.ഇ.യെ പിറകില്‍നിന്നെത്തി അതിശക്തമായാണ് പുറത്തേക്ക് തള്ളിയിട്ടതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ട്രെയിനിലെ കച്ചവടക്കാരൻ […]
Read more
Advertisement
WhiteswanTV Footer