ന്യൂഡൽഹി : കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്രിമമായിരുന്നു എന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദം അവ്യക്തവും “തികച്ചും അസംബന്ധം” ആണെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. “വോട്ടർ പട്ടിക തയ്യാറാക്കൽ, പോളിംഗ്, എണ്ണൽ എന്നിവയുൾപ്പെടെയുള്ള ഓരോ തിരഞ്ഞെടുപ്പ് പ്രക്രിയയും സർക്കാർ ജീവനക്കാരാണ് നടത്തുന്നതെന്നും അതും പോളിംഗ് സ്റ്റേഷൻ മുതൽ നിയോജകമണ്ഡല തലം വരെയുള്ള രാഷ്ട്രീയ പാർട്ടികൾ അല്ലെങ്കിൽ സ്ഥാനാർത്ഥികൾ ഔദ്യോഗികമായി നിയമിക്കുന്ന അംഗീകൃത പ്രതിനിധികളുടെ സാന്നിധ്യത്തിലാണെന്നും മുഴുവൻ രാജ്യത്തിനും അറിയാം.” എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.
കൂടാതെ വോട്ടർമാരുടെ പ്രതികൂല വിധിക്ക് ശേഷം, തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്തതായി പറഞ്ഞ് അതിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് പൂർണ്ണമായും അസംബന്ധമാണ് എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.അതേസമയം കഴിഞ്ഞ വർഷം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ കോൺഗ്രസ് ഉന്നയിച്ച സമാനമായ ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടെന്നും ഇസിഐ ആവർത്തിച്ചു.




