ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് അസമിൽ രണ്ടാമത്തെ സർവേ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ് വോട്ട് വൈബ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ ബിജെപി നയിക്കുന്ന ഭരണകക്ഷിയായ എൻഡിഎ തുടർച്ചയായ വിജയം നേടുമെന്ന് സർവേയിൽ പറയുന്നു. അഭിപ്രായ വോട്ടെടുപ്പുകളുടെ ഏറ്റവും പുതിയ കണ്ടെത്തൽ പ്രകാരം, 126 അംഗ നിയമസഭയിൽ ബിജെപിക്ക് 87-97 സീറ്റുകൾ ലഭിക്കും. പ്രധാന എതിരാളിയായ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ ബ്ലോക്കിന് ഏകദേശം 26-36 സീറ്റുകൾ ലഭിക്കുമെന്നും പറയുന്നു. എൻഡിഎയ്ക്ക് 44 ശതമാനം വോട്ട് വിഹിതവും പ്രതിപക്ഷത്തിന് 36.7 ശതമാനം വോട്ട് വിഹിതവും സർവേ പ്രവചിച്ചു.
നേരത്തെ നടത്തിയ പ്രീപോൾ സർവേയിൽ എൻഡിഎയ്ക്ക് നിയമസഭയിൽ 80 മുതൽ 90 വരെ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്.


