കറുത്ത മാർബിൾ ഗോവണി മുതൽ ചില്ലു ഭിത്തിധുരന്ദർ ദ റിവഞ്ചിലെ ഹംസ അലി മസാരിയുടെ ആഡംബര ബംഗ്ലാവ് കണ്ടവരാരും അത്ര പെട്ടെന്ന് മറക്കാനിടയില്ല. വിശാലമായ ഇടനാഴികളും ചില്ലു ഭിത്തികളും ജലധാരകളുമെല്ലാമുള്ള ആ കൂറ്റൻ ബംഗ്ലാവ് സിനിമയിൽ അങ്ങു കറാച്ചിയിലാണെങ്കിലും യഥാർഥത്തിൽ നമ്മുടെ പഞ്ചാബിലാണ്. അമൃത്സറിലെ ആനന്ദ എന്നു പേരുള്ള അതിമനോഹരമായ ആഡംബര ബംഗ്ലാവ് പാക്കിസ്ഥാനിലെ കറാച്ചിയിലാണെന്ന് വിശ്വസിപ്പിക്കുന്ന കൺകെട്ട് വിദ്യ കൂടിയാണ് ധുരന്ധറിന്റെ രണ്ടാംഭാഗത്തിൽ കാണാനാവുക.
ആരെയും അമ്പരപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന സവിശേഷതകളുള്ള ബംഗ്ലാവാണിത്. ധുരന്ധറിന്റെ പുതിയ പതിപ്പിൽ പാക്കിസ്ഥാനിലെ നഗരങ്ങളിലെ ആഡംബര ഭവനത്തിന് യോജിച്ച രൂപമായി ഈ ബംഗ്ലാവ് അദ്ഭുതകരമാം വിധം മാറുന്നതും കാണാനാവും. 16,000 ചതുരശ്ര അടി വിസ്തീർണമുണ്ട് ആനന്ദ എന്ന ഈ വീടിന്. 2024ൽ മാത്രമാണ് ഇതിന്റെ പണി പൂർത്തിയായതെന്നാണ് ഇതിന്റെ നിർമാതാക്കളായ 23 ഡിസി ആർക്കിടെക്ട്‌സ് പറയുന്നത്.
ഇരട്ടി ഉയരമുള്ള സീലിങുകൾ വീടിനുള്ളിലേക്ക് വലിയ തോതിൽ വായുവും വെളിച്ചവും കടത്തി വിടുന്നു. ഇത് വീടിന്റെ വിശാലത കൂടിയാണ് വർധിപ്പിക്കുന്നത്. കറുത്ത മാർബിളിൽ തീർത്ത ഗോവണിയാണ് മറ്റൊരു ആകർഷണം. വലിയ ഗ്ലാസ് പാനലുകൾ വീടിനകത്തേക്ക് സമൃദ്ധമായി വെളിച്ചം എത്തിക്കുന്നുണ്ട്. ഒരേസമയം ആഡംബരവും അതേസമയം തന്നെ മിനിമലിസ്റ്റുമായ രീതിയാണ് ഈ കെട്ടിടത്തിന്റെ നിർമാണത്തിനായി സ്വീകരിച്ചിരിക്കുന്നത്.
പാക്കിസ്ഥാനിലെ ഇന്ത്യക്കുള്ളിൽ പുനരാവിഷ്‌ക്കരിക്കാനാണ് സംവിധായകൻ ആദിത്യ ധർ ശ്രമിച്ചത്. ഇന്ത്യയിൽ പഞ്ചാബിനു പുറമേ ഹിമാചൽപ്രദേശ്, ലഡാക്, മഹാരാഷ്ട്ര∙പഞ്ചാബിന്റെ സാംസ്‌ക്കാരിക തലസ്ഥാനം
ആത്മീയതയുടേയും ചരിത്രത്തിന്റേയും നഗരമാണ് പഞ്ചാബിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ അമൃത്സർ. സിഖ് മതവിശ്വാസികളുടെ വിശുദ്ധ നഗരമാണിത്. സുവർണ ക്ഷേത്രം തന്നെയാണ് അമൃത്സറിലെ പ്രധാന ആകർഷണം.
ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ മേൽക്കൂര സ്വർണത്തിലാണ് നിർമിച്ചിഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മറക്കാനാവാത്ത കറുത്ത ഓർമ്മയായ ജാലിയൻ വാലാബാഗും അമൃത്സറിലെത്തുന്ന സഞ്ചാരികൾക്ക് കാണാനാവും. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലവും ഇവിടുത്തെ രക്തസാക്ഷി കിണറും സംരക്ഷിച്ചു പോരുന്നു. 1947ലെ ഇന്ത്യ പാക് വിഭജനത്തിന്റെ ഓർമകളുണർത്തുന്ന പാർട്ടീഷൻ മ്യൂസിയവും അമൃത്സറിലുണ്ട്.
അമൃത്സരി കുൽച്ച, ദാൽ മഖ്‌നി, ലസ്സി എന്നിങ്ങനെയുള്ള പഞ്ചാബി ഭക്ഷണങ്ങൾ രുചിച്ചു നോക്കാനും അമൃത്സറിലെത്തുന്ന സഞ്ചാരികൾ മറക്കാറില്ല. ഒക്ടോബർ മാർച്ച് വരെയാണ് സുഖകരമായ കാലാവസ്ഥ.ട്ടുള്ളത്. ചുറ്റുമുള്ള അമൃത് സരോവർ തടാകവും പ്രസിദ്ധമാണ്. ആചാരങ്ങൾ പാലിക്കുന്ന ഏതൊരാൾക്കും സുവർണക്ഷേത്രം സന്ദർശിക്കാം. ഇവിടുത്തെ സൗജന്യ ഭക്ഷണമായ ലംഗർ ലോക പ്രസിദ്ധമാണ്.
ഇന്ത്യ-പാക് അതിർഥിയായ വാഗാ ബോർഡറാണ് മറ്റൊരു അമൃത്സർ ആകർഷണം. ഇവിടുത്തെ ബീറ്റിങ് റിട്രീറ്റ് കാണാൻ ദിവസവും ആയിരങ്ങളാണ് ഇരു ഭാഗത്തുമായി എത്താറ്. വൈകുന്നേരമാണ് ഇത് നടക്കാറ്. അമൃത്സറിൽ നിന്നും 30 കിലോമീറ്റർ ദൂരെയാണ് വാഗാ എന്നിവിടങ്ങളിലും വിദേശത്ത് ബാങ്കോക്കിലും ദുരന്ധർ 2വിന്റെ ചിത്രീകരണം നടന്നിട്ടുണ്ട്. അമൃത്സറിലെ തന്നെ ലാൽ കോത്തി എന്ന ചരിത്രപ്ര




