തിരുവനന്തപുരം : വിജ്ഞാന കേരളം ഉപദേശക സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് പി സരിന്‍. അഭിമുഖം നടത്തിയാണ് തന്നെ സ്ഥാനത്തേക്ക് നിയമിച്ചതെന്നും കേരളത്തിലെ തൊഴിൽ മേഖലയിലെ പുതിയ സാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പഴയ കാലം പരിശോധിച്ചാല്‍ പണത്തിന് പിന്നാലെ പോകുന്നവനല്ല താൻ എന്ന കാര്യവും മനസിലാകുമെന്നും സിവില്‍ സര്‍വ്വീസ് പശ്ചാത്തലമുളളതു കൊണ്ടാവാം തനിക്ക് പുതിയ ചുമതല നല്‍കിയതെന്നും സരിന്‍ കൂട്ടിച്ചേർത്തു. 80,000 രൂപ മാസ ശമ്പളത്തിലാണ് സരിന്റെ നിയമനം. കോൺഗ്രസ് പാർട്ടി വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിനെ കഴിഞ്ഞ ദിവസമാണ് വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ചത്






