ഡൽഹി: പാകിസ്ഥാൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ തിരികെ ഇന്ത്യയിലേക്ക് വിട്ടയച്ചു . 21 ദിവസത്തിന് ശേഷമാണ് ബിഎസ്എഫ് ജവാനായ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചത്. അട്ടാരി അതിർത്തി വഴിയാണ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ കടുത്ത നയതന്ത്ര സമ്മർദ്ദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. ഫിറോസ്പൂർ സെക്ടറിൽ അബദ്ധത്തിൽ സീറോ ലൈൻ കടന്നതിനാണ് പൂർണബ് കുമാർ ഷായെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്.
അതേസമയം കസ്റ്റഡിയിലെടുക്കുമ്പോൾ ഷാ യൂണിഫോമിലായിരുന്നുവെന്നും ജി2 സർവീസ് റൈഫിളും മൂന്ന് മാഗസിനുകളും 60 റൗണ്ടുകളും കൈവശം വച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പാക്കിസ്ഥാന്റെ പിടിയിലായത്.






