ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ 2,000-ത്തിലധികം അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു .അനധികൃത കുടിയേറ്റക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്ന് വ്യോമസേനയുടെ വിമാനങ്ങളിൽ അതിർത്തികളിലേക്ക് കൊണ്ട് പോകും. അതിർത്തിയിലെ താൽക്കാലിക ക്യാമ്പുകളിൽ ഇവരെ പാർപ്പിക്കുന്നതിനായി ബിഎസ്എഫിന് കൈമാറുകയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ ബംഗ്ലാദേശ് അതിർത്തികളിലാണ് സർക്കാർ നടപടി പുരോഗമിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണം ആദ്യം ആരംഭിച്ചത് ഗുജറാത്തിൽ നിന്നാണ് , “തിരിച്ചയച്ചവരിൽ പകുതിയോളം പേരും” ഇവിടെ നിന്നാണ് എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നും കുടിയേറ്റക്കാരെ വൻതോതിൽ തിരിച്ചയച്ചിട്ടുണ്ട്, ബാക്കിയുള്ളവരെ അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയതായും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 770 അനധികൃത കുടിയേറ്റക്കാരെയാണ് ഡൽഹിയിൽ നിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്.






