അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോര് കാണാൻ ക്രിക്കറ്റ് ആരാധകർ ഒരുങ്ങുമ്പോൾ വില്ലനായി മഴ എത്തുമോ എന്ന ആശങ്കയിലാണ് ടീംമുകളും ക്രിക്കറ്റ് ലോകവും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ന് ഫെെനൽ മത്സരം അരങ്ങേറുക. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഇരുവരും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.
ഇന്ന് മത്സരം മഴ തടസപ്പെടുത്തിയാലും ഫൈനലിന് റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബുധനാഴ്ച്ച വീണ്ടും. അന്നും മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ടീം ചാംപ്യന്മാരാവും.
പഞ്ചാബ് കിംഗ്‌സായിരുന്നു 18-ാം സീസണില്‍ ഒന്നാമത് എത്തിയിരുന്നത്. ആര്‍സിബി രണ്ടാം സ്ഥാനത്തായിരുന്നു. ഇരുവര്‍ക്കും 19 പോയിന്റുകള്‍ വീതമാണ് ഉണ്ടായിരുന്നെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ പഞ്ചാഞ്ച്, ആര്‍സിബിയെ മറികടക്കുകയായിരുന്നു.




