ഉത്തർപ്രദേശ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കൊണ്ട് 12 വയസുകാരൻ മരിച്ചു. നാര്‍ഖി ഗാധി റാഞ്ചോര്‍ സ്വദേശി അന്‍ഷ് ആണ് മരിച്ചത്. ഫിറോസാബാദ് ജില്ലയിലെ തുണ്ട്‌ല പട്ടണത്തില്‍ നടന്ന മത്സരത്തിനിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ തട്ടിയാണ് കുട്ടി മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവം നടക്കുമ്പോള്‍ അന്‍ഷ് ബാറ്റ് ചെയ്യുകയായിരുന്നു.
ഫ്യൂച്ചര്‍ ക്രിക്കറ്റ് അക്കാദമിയെ പ്രതിനിധീകരിച്ച് ഫൈനല്‍ മത്സരം കളിക്കാനാണ് കുട്ടി തിങ്കളാഴ്ച വൈകുന്നേരം തുണ്ട്‌ലയിലേക്ക് പോയത്. കളിക്കുന്നതിനിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ തട്ടി അന്‍ഷ് അബോധാവസ്ഥയിലാവുകയായിരുന്നു.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കുകയാണെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്പി രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.




