ബംഗാൾ: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവാദപരമായ സോഷ്യൽ മീഡിയ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ ശർമിഷ്ഠ പനോലിക്ക് കൊൽക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ ജാമ്യ ബോണ്ട് കെട്ടിവെക്കാനാണ് കോടതി നിർദേശം. കഴിയഞ്ഞ ആഴ്ചയായിരുന്നു ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് നിയമ വിദ്യാർത്ഥിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ശർമിഷ്ഠ പനോലിയെ
വർഗീയ’ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പോലീസ് കേസ് എടുത്തത്.
സാമൂഹ്യമാധ്യമങ്ങളിൽ ഇവർ പങ്കു വെച്ച വിഡിയോയിൽ ഓപ്പറേഷൻ സിന്ദൂരിൽ ബോളിവുഡ് നടന്മാരെ വിമർശിക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു ഇതേ തുടർന്ന് പല ഭാഗത്ത് നിന്ന് പ്രതിഷേധങ്ങൾ വന്നതോടെ ഇവർ വീഡിയോ പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായതിന് പിന്നാലെ ഇവർ ജാമ്യം തേടിയിരുന്നെങ്കിലും ഒരു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇവർക്ക് ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു . എന്നാൽ ഇവരുടെ അറസ്റ്റിന് പിന്നാലെ നിരവധി രാഷ്ട്രീയ പ്രമുഖർ ഇവരെ ശർമിഷ്ഠയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.






