പട്‌ന: ബിഹാർ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി . ജൂൺ 20 ന് മോദി ബിഹാറിലേക്കെത്തും. ഈ വർഷം നാലാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്. ബിഹാർ തിരഞ്ഞെപ്പ് അടുത്തിരിക്കെയാണ് മോദിയുടെ സന്ദർശനം. ഇത്തവണ, പ്രധാന പ്രതിപക്ഷമായ ആർജെഡിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന സിവാൻ മോദി സന്ദർശിക്കുംഅതേസമയം മോദി സന്ദർശിക്കാൻ സാധ്യതയുള്ള ഷഹാബാദ്, മഗധ് മേഖലകളിൽ എൻഡിഎയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി എന്നിവരെയും മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയെയും നിയോഗിച്ചിട്ടുണ്ട്.ബിജെപി, ജെഡിയു, എൽജെപി, എച്ച്എഎം, ആർഎൽഎം എന്നീ കക്ഷികളെല്ലാം പൂർണ്ണ ഏകോപനത്തോടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഷഹാബാദ്, മഗധ് മേഖലകളിൽ എൻഡിഎയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രിയായ ഉപേന്ദ്ര കുശ്വാഹ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.






