സിൻഡിക്കേറ്റുകൾ പുനഃസംഘടിപ്പിച്ചില്ല; നാലുവർഷ ബിരുദത്തിൽ താളപ്പിഴ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ സർവകലാശാലകളിലെ സിൻഡിക്കേറ്റുകൾ പുനഃസംഘടിപ്പിക്കാത്തതിനെ തുടർന്ന് ഭരണപ്രവർത്തനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ കേരളത്തിലെ പ്രധാന സർവകലാശാലകളിൽ ഭരണസ്തംഭനാവസ്ഥ നിലനിൽക്കുന്നു. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിൽ ഉൾപ്പെടെ ഏകദേശം 400 കോടി രൂപയുടെ പി.എം. ഉഷ സഹായധന പദ്ധതികൾ പോലും അനിശ്ചിതത്വത്തിലാണ്. കേരള സർവകലാശാലയിൽ കഴിഞ്ഞ രണ്ട് മാസമായി സിൻഡിക്കേറ്റ് യോഗം ചേർന്നിട്ടില്ല. ഇതിനെ തുടർന്ന് അധ്യാപകരുടെ സ്ഥാനക്കയറ്റം, പുതിയ കോഴ്‌സുകളുടെ ആരംഭം, അഡ്മിനിസ്ട്രേറ്റീവ് തീരുമാനങ്ങൾ എന്നിവ […]
Read more

