Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: conflict

മട്ടന് പകരം ചിക്കൻ വിളമ്പി; വിവാഹവിരുന്നിനിടെ സംഘർഷം

ബിഹാർ: വിവാഹവിരുന്നിൽ മട്ടൺ വിളമ്പുമെന്ന് പറഞ്ഞിട്ട് ചിക്കൻ നൽകിയെന്ന ആരോപണത്തെ തുടർന്ന് ബിഹാറിൽ വിവാഹച്ചടങ്ങിനിടെ സംഘർഷം. സാഹർസ ജില്ലയിലെ സിമ്രി ബക്തിയാർപുരിലാണ് സംഭവം നടന്നത്. വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം പിന്നീട് കയ്യാങ്കളിയായി മാറുകയായിരുന്നു. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മുഹമ്മദ് അൻവറിന്റെ മകൻ മുഹമ്മദ് അബ്ദുള്ളയും മുഹമ്മദ് ജാവേദിന്റെ മകൾക്കുമിടയിലെ നിക്കാഹ് ആദ്യം സമാധാനപരമായാണ് നടന്നത്. തുടർന്ന് നടന്ന വിവാഹവിരുന്നിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വിരുന്നിൽ മട്ടൺ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും […]
Read more

മുൻകൂട്ടി ഓർഡർ ചെയ്ത പത്തിരി കിട്ടിയില്ല; തുടർന്ന് സംഘർഷം

ആലപ്പുഴ: ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ കായംകുളത്തെ പത്തിരിക്കടയിൽ തർക്കവും സംഘർഷാവസ്ഥയും ഉടലെടുത്തു. പെരുന്നാൾ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്ത ആളുകൾക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘർഷത്തിന് കാരണമായത്. രാവിലെ മുതൽ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പത്തിരി നൽകാൻ കഴിയാത്തതിൽ പ്രതിഷേധിച്ച ഉപഭോക്താക്കളോട്, അപ്രതീക്ഷിതമായി ഉണ്ടായ പാചകവാതക ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കടയുടമ വിശദീകരിച്ചു. ഗ്യാസ് സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പാചകം […]
Read more

സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; 12 പേർ ആശുപത്രിയിൽ

കോഴിക്കോട്: സ്വകാര്യ ബസ്സുകൾ തമ്മിലുള്ള മത്സരയോട്ടത്തെ തുടർന്നുള്ള സംഘർഷത്തിൽ 12 പേർക്ക് പരിക്ക്. ബസ് ജീവനക്കാർ തമ്മിൽ സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് അപകടത്തിലേക്ക് നയിച്ചത്. വൈകീട്ട് 7മണിക്ക് ശേഷം കെട്ടാങ്ങൽ അങ്ങാടിയിലാണ് സംഭവം. കോഴിക്കോട് നിന്നും മുക്കത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ തമ്മിലുണ്ടായ വാക്ക്തർക്കത്തെ തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നു. ഒരു ബസ് കുറുകെയിട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു.
Read more

രണ്ടാമതും ടച്ചിങ്‌സ് ചോദിച്ചു: യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു

എറണാകുളം: ടച്ചിങ്‌സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും മര്‍ദ്ദനത്തില്‍ പരിക്കുണ്ട്. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബാറിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ യുവാക്കള്‍ രണ്ടാമതും ടച്ചിങ്‌സ് ചോദിച്ചു. ഇതാണ് ത‍ർക്കത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ബിയര്‍ കുപ്പിയടക്കം ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ അനന്തു ബോധരഹിതനായി വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അനന്തു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Read more

സംവിധായകൻ ദീപു കരുണാകരനെതിരെ നടി അനശ്വര രാജൻ

സംവിധായകൻ ദീപു കരുണാകരനെതിരെ നടി അനശ്വര രാജൻ. മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ചിലര്‍ എന്ന സിനിമ സോഷ്യൽമീഡിയ വഴി പ്രൊമോട്ട് ചെയ്യാൻ അനശ്വര തയ്യാറായില്ല എന്ന സംവിധായകൻ്റെ ആരോപണത്തിനെതിരെയാണ് അനശ്വര രംഗത്തെത്തിയത്. നടൻ്റെ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും അനശ്വര പങ്കുവെച്ചു. സിനിമയുടെ റിലീസ് മാറ്റിവെച്ചതുപോലും രണ്ട് ദിവസം മുമ്പാണ് താൻ അറിഞ്ഞതെന്നും ഓൺലൈനിൽ സിനിമയുടേതായി ഉള്ള ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യു അത് തന്റേത് മാത്രമാണെന്നും അനശ്വര കുറിപ്പിൽ പറഞ്ഞു. ഇനിയും ഈ […]
Read more

പാലക്കാട് കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം തടഞ്ഞ് എൽഡിഎഫ്

പാലക്കാട്: കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിനിടെ സംഘർഷം. നവീകരിച്ച റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. വിളംബര ജാഥയുമായെത്തിയ എൽഡിഎഫ് പ്രവർത്തകർ ജനകീയ വേദിപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ തുടങ്ങിയതോടെയാണ് സംഘർഷാവസ്ഥയായത്. പിന്നീട് പൊലീസ് നിർദേശത്തെത്തുടർന്ന് ഉദ്ഘാടനം നടത്താതെ ജനകീയ വേദി പിരിഞ്ഞുപോവുകയായിരുന്നു. എട്ട് കിലോമീറ്റർ എട്ടു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. ജനകീയ വേദി നടത്തിയ സമരങ്ങളുടെ […]
Read more

തിരുവനന്തപുരത്ത് എന്‍.സി.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ തമ്മിലടി; കസേരകളും ജനല്‍ച്ചില്ലുകളും തകര്‍ന്നു

തിരുവനന്തപുരം: എന്‍.സി.പി. ഓഫീസില്‍ തമ്മിലടിച്ച് നേതാക്കൾ. എന്‍.സി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലാണ് പി.സി. ചാക്കോ-ശശീന്ദ്രന്‍ വിഭാഗം നേതാക്കള്‍ തമ്മിലടിച്ചത്. ഓഫീസിലെ കസേരകളും ജനല്‍ച്ചില്ലുകളും സംഘര്‍ഷത്തില്‍ തകര്‍ത്തു.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതിയ ജില്ലാ പ്രസിഡന്റായി പി.സി. ചാക്കോ നിയമിച്ച ആര്‍. സതീഷ്‌കുമാറിന്റെയും മുന്‍ പ്രസിഡന്റ് ആറ്റുകാല്‍ അജിയുടെയും നേതൃത്വത്തിലാണ് രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പി.സി. ചാക്കോയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ അടുത്തിടെ ആറ്റുകാല്‍ അജിയെ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ആര്‍. സതീഷ്‌കുമാറിനെ പി.സി. ചാക്കോ പുതിയ പ്രസിഡന്റായി നിയമിച്ചു. […]
Read more

നെന്മാറ ഇരട്ടക്കൊല; യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ സംഘർഷം

പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന്റെ വീഴ്ച്ചയില്‍ പ്രതിഷേധിച്ച് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്. പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സമരക്കാരും പൊലീസും തമ്മില്‍ കയ്യാങ്കളി ഉണ്ടായി. നെന്മാറ കൊലപാതകത്തിന് സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് പൊലീസ് ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചതോടെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെയെല്ലാം വിട്ടയച്ചതോടെ പ്രദേശത്തെ സംഘര്‍ഷാവസ്ഥ അയഞ്ഞു. കൊലയാളികളുടെ കയ്യിലേക്ക് മനുഷ്യരെ പിച്ചിച്ചീന്താന്‍ ആയുധം […]
Read more

ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 14 മാവോവാദികളെ വധിച്ചു

റായ്പുർ: ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ​ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ വധിച്ചു. മാവോവാദി നേതാവും സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അം​ഗവുമായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകൾ,സി.ആർ.പി.എഫ്, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ് എന്നീ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്. 12 മാവോവാദികളാണ് ജനുവരി 16-ന്, ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയുടെ തെക്കന്‍ […]
Read more

മണിപ്പൂരിൽ അക്രമം രൂക്ഷം; പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ആക്രമിച്ചു

ഇംഫാൽ: മണിപ്പൂരിൽ കാങ്‌പോക്‌പി ജില്ലയിൽ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ജനക്കൂട്ടം ആക്രമിച്ചു. സൈബോൾ ഗ്രാമത്തിൽ നിന്ന് കേന്ദ്രസേനയെ നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. അക്രമാസക്തരായ ജനക്കൂട്ടം വെള്ളിയാഴ്ച രാത്രി ഓഫീസിന് നേരെ കല്ലെറിയുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തു. ആക്രമണത്തിൽ എസ്‌പിക്കും സഹ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഓഫീസ് വളപ്പിലെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എസ്പി മനോജ് പ്രഭാകറിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അദ്ദേഹം ആക്രമണം നിയന്ത്രിക്കാൻ ശ്രമിച്ചു. ഡിസംബർ 31 ന് സൈബോൾ […]
Read more
Advertisement
WhiteswanTV Footer