തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ ദാസ് ഒളിവിൽ . അതേസമയം അഭിഭാഷയികയെ രണ്ടു തവണ അടിച്ചു എന്നതിനപ്പുറത്തേക്കുള്ള ഗുരുതരമായ വകുപ്പുകൾ ഒന്നും തന്നെ ഇയാൾക്ക് എതിരെ പോലീസ് ചുമ്മത്തിയിട്ടില്ലെന്നും മറിച്ച് ദുർബലമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമ്മത്തിയതെന്നുമുള്ള ആക്ഷേപവും ഉയരുന്നുണ്ട് . ബെയ്‌ലിന്‍ ദാസിന്റെ ആദ്യ അടിയിൽ തന്നെ അഭിഭാഷക താഴെ വീണു എന്നാൽ അവിടെ നിന്ന് എഴുനേൽട്ടപ്പോൾ വീണ്ടും അതേ കവിളില്‍ അടിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
എന്നാൽ കണ്ടു നിന്ന ആരും ഇതിനെ തടയാൻ ശ്രമിച്ചില്ലെന്നും അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി . അതേസമയം ഇപ്പോൾ ഇയാൾക്കെതിരെ സത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ അഭിഭാഷകൻ വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം കേസിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെൻഡ് ചെയ്തു .






