ചാർമിനാർ : ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല എന്നാൽ ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം . രണ്ട് കുട്ടികൾ ഉൾപ്പെടെ സംഭവത്തിൽ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഒസ്മാനിയ, യശോദ , ഡിആർഡിഒ, അപ്പോളോ ആശുപത്രികളിൽ പ്രവേശിപ്പിചിരിക്കുകയാണ് .
അതേസമയം ഇത്തരം സംഭവങ്ങൾ വളരെ ദുഃഖകരമാണെന്നും വിഷയത്തെ കുറിച്ച് കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രിയുമായും സംസാരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അനുശോചനം രേഖപ്പെടുത്തി എത്തിയിരുന്നു . ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.






