ന്യൂഡൽഹി: കാശ്മീർ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുലിന്റെ സന്ദർശനം. അതേസമയം പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണാനാകും രാഹുൽ ഗാന്ധി എത്തുക. എക്ക്സിലൂടെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവായ ജയറാം രമേശാണ് ഈ കാര്യം പങ്കുവെച്ചത്. അതേസമയം ഏപ്രിൽ 25 ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം ശ്രീനഗറിലെത്തി സന്ദർശിച്ചിരുന്നു
അതേസമയം പൂഞ്ച്, രജൗരി എന്നീ അതിർത്തി ജില്ലകളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ മോർട്ടാർ, പീരങ്കി ഷെല്ലാക്രമണത്തിൽ 31 സ്കൂളുകളാണ് തകർന്നത്. ഇതിൽ ഭാഗീകമായി കേടുപാടുകൾ സംഭവിച്ച സ്കൂളുകളും പൂർണമായും തകർന്ന സ്കൂളുകളും ഉണ്ട്. അതേസമയം ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ സർക്കാർ കോൺഗ്രസുമായി സഖ്യമുണ്ടാക്കി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.






