കനത്ത മഴയിൽ കൃഷി നാശം ഉണ്ടായ കർഷകർക്ക് ഏക്കറിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരുടെ അസോസിയേഷന്‍. കഴിഞ്ഞ മാസം സംസ്ഥാനത്ത് ഉണ്ടായ കനത്തമഴയിൽ വിളനാശം സംഭവിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും നാഫെഡിനോടും സുതാര്യമായ ഉള്ളി സംഭരണം നടത്തണമെന്നും മഹാരാഷ്ട്ര രാജ്യ കണ്ട ഉത്പാദക് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് 6 മുതല്‍ പെയ്ത കനത്ത മഴയിൽ ഉള്ളി വിളയ്ക്ക് വലിയ നാശനഷ്ടമുള്ളതായി അസോസിയേഷന്‍ മുഖ്യമന്തിക്കു നല്‍കിയ കത്തിൽ പറയുന്നു. മഴയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും കത്തില്‍ പറയുന്നു. വിളവെടുത്തതും എന്നാല്‍ സൂക്ഷിച്ചിട്ടില്ലാത്തതുമായ ഉള്ളിയും നശിച്ചുവെന്നും, കുറഞ്ഞ വിലയ്ക്ക് വിള വില്‍ക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകര്‍ക്ക് ക്വിന്റലിന് 2,000 രൂപ സബ്സിഡി നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content: Onion farmers demand compensation for crop damage due to heavy rains






