ന്യൂഡൽഹി: രാജ്യസഭയിലേക്ക് എംപിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് സി സദാനന്ദൻ സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലാണ് സി സദാനന്ദൻ സത്യവാചകം ചൊല്ലിയത്. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായ സി സദാനന്ദന്‍റെ രണ്ട് കാലുകളും നഷ്ടപ്പെട്ടതടക്കം അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി.
സാമൂഹ്യ സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം പ്രചോദനമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന ശേഷം ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്‍റെ ചേംബറിലെത്തി സി സദാനന്ദൻ നന്ദി അറിയിച്ചു. അഭിഭാഷകൻ ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ഷ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.






