ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബർ 4നും 5നും ഇന്ത്യയിലെത്തും. പുടിന്റെ സന്ദർശനം 23-ാമത് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിക്കായാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്.
ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും നിലവിലെ സഹകരണത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ പുടിനെ ഔപചാരികമായി സ്വീകരിച്ച് വിരുന്ന് നൽകും. തുടർന്ന് പ്രധാനമന്ത്രി മോദിയുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന വിഷയങ്ങളിലെ ചർച്ചകൾ നടക്കും.






