തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗികാതിക്രമ പരാതിയിൽ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട ഹർജിയുടെ പരിഗണന കോടതി മാറ്റി. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ വാദം കേൾക്കുന്നത് പിന്നീട് നടത്താമെന്ന് കോടതി വ്യക്തമാക്കി. തർക്കം എഴുതി സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ തുടർന്നാണ് പരിഗണന മാറ്റിയത്.
പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകൻ ശാസ്തമംഗലം അജിത് ഹാജരായി. ബലാത്സംഗം ഉൾപ്പെട്ട കേസായതിനാൽ ഇരയുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ രേഖകളുടെ രഹസ്യത്വം സംരക്ഷിക്കണമെന്നും പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ നൽകിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥയാണ് രാഹുൽ മാങ്കൂട്ടത്തിൽ ലംഘിച്ചത്.






