Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോക്സോ കേസ്; ബണ്ടി ഭാഗീരഥിന് ഇടക്കാല സംരക്ഷണം നിഷേധിച്ച് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: പോക്സോ കേസിൽ പ്രതിയായ കേന്ദ്ര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർയുടെ മകൻ ബണ്ടി ഭാഗീരഥിന് തിരിച്ചടി. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തെലങ്കാന ഹൈക്കോടതി തള്ളി.

വെള്ളിയാഴ്ച രാത്രി വൈകി നടന്ന അടിയന്തര വാദത്തിനൊടുവിലാണ് കോടതി തീരുമാനം. ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവ് നൽകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ടി മാധവി ദേവി വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല സംരക്ഷണം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

മേയ് 8-നാണ് 17 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭാരതീയ ന്യായസംഹിതയിലെയും പോക്സോ നിയമത്തിലെയും വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, പെൺകുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്നും കുടുംബ ചടങ്ങുകളിലും യാത്രകളിലും പങ്കെടുത്തിരുന്നുവെന്നും പ്രതി സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പിന്നീട് വിവാഹം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയതായും 50,000 രൂപ നൽകിയിട്ടും പിന്നീട് 5 കോടി രൂപ കൂടി ആവശ്യപ്പെട്ടതായും പ്രതിഭാഗം ആരോപിക്കുന്നു.

ഇരയുടെ അഭിഭാഷകൻ പ്രതിക്ക് യാതൊരു ആശ്വാസവും നൽകരുതെന്ന് വാദിച്ചു. പ്രതിയുടെ പിതാവ് സ്വാധീനമുള്ള വ്യക്തിയായതിനാൽ കേസ് അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും, ഇത് ഹണി ട്രാപ്പ് ആരോപണങ്ങളാണെന്നും കോടതിയെ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer