ചെന്നൈ: കൂറുമാറിയവരെ ഡി.എം.കെ. ഒരിക്കലും തിരികെ സ്വാഗതം ചെയ്യില്ലെന്നും കോൺഗ്രസുമായി ഇനിയൊരിക്കലും സഖ്യമുണ്ടാകില്ലും ഡിഎംകെയിലെ മുതിർന്ന നേതാവ് ആർ.എസ്. ഭാരതി. ചെന്നൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളി ‘രഹസ്യ ബന്ധത്തിൽ’ ഏർപ്പെടുന്നതിന് തുല്യമായ സംഭവമാണിതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഒളിച്ചുപോയ ഭാര്യയോടൊപ്പം ആരുംതാമസിക്കാറില്ല. അതുപോലെ സഖ്യം വിട്ടുപോയ കോൺഗ്രസുമായി ഇനി രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ ഒരിക്കലും കോൺഗ്രസിനെ തിരികെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്നും ഭാരതി പറഞ്ഞു. ഡി.എം.കെ. പ്രത്യയശാസ്ത്രപരമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഭാവിയിലും ബി.ജെ.പി.യുമായും ഒരിക്കലും സഖ്യത്തിലേർപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






