Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഴിഞ്ഞം പദ്ധതിച്ചെലവിൽ വിവാദം; നിയമസഭയിലെ കണക്കുകൾ ചോദ്യം ചെയ്ത് വാസവൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി സർക്കാർ ചെലവഴിച്ച തുക സംബന്ധിച്ച് പുതിയ വിവാദം. പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതുവരെ 3,764 കോടി രൂപ ചെലവഴിച്ചതായാണ് നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചത്. ഇടതുപക്ഷ എംഎൽഎമാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മറുപടി പ്രകാരം, പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേന്ദ്ര സർക്കാർ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2,454 കോടി രൂപയും നിക്ഷേപിച്ചു. തുടർഘട്ടങ്ങൾക്കായി ഏകദേശം 19,000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതായും മറുപടിയിൽ വ്യക്തമാക്കുന്നു.

എന്നാൽ, മുഖ്യമന്ത്രി നൽകിയ കണക്കുകൾ വസ്തുതാപരമല്ലെന്ന് മുൻ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആരോപിച്ചു. പദ്ധതിയുടെ ആകെ ചെലവിൽ 61.5 ശതമാനം സംസ്ഥാന സർക്കാരും 29.5 ശതമാനം അദാനി ഗ്രൂപ്പുമാണ് വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ 817.80 കോടി രൂപ ഗ്രാന്റല്ല, വൈബിലിറ്റി ഗ്യാപ് ഫണ്ടിങ് (VGF) വായ്പയായിരുന്നുവെന്നും പദ്ധതിക്കായി സർക്കാർ ഇതിനകം 5,500 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നൽകിയ വിശദീകരണം സർക്കാർ തന്നെ പരിശോധിക്കണമെന്നും വാസവൻ ആവശ്യപ്പെട്ടു.

മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും വിഷയത്തിൽ മുഖ്യമന്ത്രിയുടെ കണക്കിനെതിരെ രംഗത്തെത്തി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ചെലവുകൾ ഇനിയും പൂർണമായിട്ടില്ലെന്നും നിരവധി ബില്ലുകൾ തീർപ്പാക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ അന്തിമ കണക്ക് ഉയരുമെന്നും എൽഡിഎഫ് മുന്നോട്ടുവച്ച കണക്കുകളിലേക്കാണ് അത് എത്തുകയെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

അദാനി ഗ്രൂപ്പ് പദ്ധതിച്ചെലവ് ഉയർത്തിക്കാട്ടിയതാണെന്നും ഉപകരണങ്ങളുടെ വില സംബന്ധിച്ച കണക്കുകളിൽ വീഴ്ചകളുണ്ടെന്ന് കമ്പ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയിലൂടെ കമ്പനിയുടെ മൂല്യം വർധിച്ചെങ്കിലും കേരളത്തിന് അതിന്റെ യഥാർഥ നേട്ടം ലഭിച്ചോയെന്ന ചോദ്യവും തോമസ് ഐസക് ഉയർത്തി.

അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അടുത്തിടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സർക്കാർ ചെലവഴിച്ചത് ആറായിരം കോടി രൂപയോട് അടുത്ത തുകയാണെന്ന് വ്യക്തമാക്കിയിരുന്നു. കിഫ്ബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നും അദാനി ഗ്രൂപ്പിന്റെ ചെലവ് 2,497 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഴിഞ്ഞം പദ്ധതിയുടെ ചെലവുമായി ബന്ധപ്പെട്ട് വിവിധ നേതാക്കൾ മുന്നോട്ടുവയ്ക്കുന്ന വ്യത്യസ്ത കണക്കുകൾ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Advertisement
WhiteswanTV Footer