ടെഹ്റാൻ: ഇറാനെതിരായ ഉപരോധം തുടരുന്ന പക്ഷം അമേരിക്കയുമായി കടുത്ത ഏറ്റുമുട്ടലുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഇറാൻ സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേജർ ജനറൽ മുഹ്സിൻ റസായി. സമാധാനശ്രമങ്ങളെ തല്ലിക്കെടുത്തി മുന്നോട്ടുപോകാനാണ് ഇസ്രായേലിന്‍റെ ശ്രമങ്ങളെങ്കിൽ യുദ്ധത്തിന്‍റെ അടുത്ത ഘട്ടമായി ഇറാൻ കണക്കാക്കുമെന്നും റസായി പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നരകത്തിലേക്ക് പറഞ്ഞയക്കുമെന്നും അയാളുടെ ചെയ്തികൾ ഇസ്രയേലിന്റെ അന്ത്യത്തിലേക്കടുപ്പിച്ചുവെന്നും റസായിയെ ഉദ്ദരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടെന്ന നിലയിൽ നെതന്യാഹു വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇത് കാരണമാണ് ട്രംപ് തുർക്കിയിൽ നിന്ന് ഭയന്നോടിയതെന്നും പരിഹസിക്കുകയും ചെയ്യുന്നുണ്ട്.











