സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 27, 2024

Year : 2026

മാതാപിതാക്കളുടെ വിവാഹമോചനം ജീവിതം മാറ്റി മറിച്ചു: ശ്രുതി ഹാസന്‍

മാതാപിതാക്കളായ കമല്‍ഹാസന്റേയും സരികയുടേയും വിവാഹമോചനം ജീവിതം മാറ്റി മറിച്ചതായി വെളിപ്പെടുത്തി ശ്രുതി ഹാസന്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വിവാഹബന്ധത്തില്‍ നിന്ന് അമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിയതെന്നും ശ്രുതി പറഞ്ഞു. തങ്ങളുടെ തീരുമാനത്തെ കുറിച്ച് അഭിമാനത്തോടെ തുറന്നു സംസാരിക്കാനുള്ള പക്വത മാതാപിതാക്കള്‍ക്കുണ്ടായിരുന്നതായും മക്കളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കിയതായും ശ്രുതി പറഞ്ഞു. അച്ഛനും അമ്മയും ഒരുമിച്ചായിരുന്നപ്പോള്‍ അവര്‍ ഏറെ സന്തോഷത്തിലായിരുന്നുവെന്നും ഏറ്റവും നല്ല ദമ്പതിമാരായിരുന്നു. പല തരത്തിലും തങ്ങളുടേത് ഒരു […]
Read more

അണ്ണാ യൂണിവേഴ്‌സിറ്റി കേസ്: സ്വയം ചാട്ടവാറിനടിച്ച് ബി ജെ പി നേതാവ്

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തതിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ സർക്കാരിന് അനാസ്ഥയാണെന്ന വിമർശനത്തിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ തുറന്നടിച്ച് തമിഴ്നാട് ഭാരതീയ ജനതാ പാർട്ടി യൂണിറ്റ് മേധാവി കെ അണ്ണാമലൈ. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടു. തമിഴ്‌നാട് സർക്കാരിനെതിരെ തന്റെ ദേഹത്ത് സ്വയം ചാട്ടവാറിനടിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഡിഎംകെ സർക്കാരും പോലീസും ഇരയുടെ വ്യക്തിവിവരങ്ങൾ ചോർത്തി. അവരുടെ അന്തസ്സ് ഹനിക്കുകയും ചെയ്തു. ഇത് സർക്കാരിന്റെ ഭരണത്തിന്റെ കഴിവുകേടാണ് എന്ന് അണ്ണാമലൈ […]
Read more

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 32,79,761 തീര്‍ത്ഥാടകര്‍

മണ്ഡലകാലം അവസാനിച്ചപ്പോള്‍ 32 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. കൃത്യമായി പറഞ്ഞാല്‍ 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവാണ് തീര്‍ത്ഥാടകരിൽ ഉണ്ടായിരിക്കുന്നത്. മരക്കൂട്ടം മുതല്‍ സന്നിധാനം ഫ്ലൈഓവര്‍ വരെ തീര്‍ത്ഥാടകര്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയത് ശാസ്ത്രീയ നിയന്ത്രണമായിരുന്നു. നിശ്ചിത ഇടവേളകളില്‍ നിശ്ചിത എണ്ണം തീര്‍ഥാടകരെ കടത്തിവിട്ടു. മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണെന്ന് ദേവസ്വം […]
Read more

ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’:റിലീസിന് മുൻപേ വിവാദങ്ങള്‍;മൻമോഹൻ സിങ്ങിന്റെ ജീവിതം ബിഗ് സ്ക്രീനിലെത്തിയപ്പോള്‍

2019 ൽ ആയിരുന്നു ഏറെ വിവാദങ്ങൾക്ക് വഴിവെച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ദ് ആക്‌സിഡൻ്റല്‍ പ്രൈം മിനിസ്റ്റർ’ എന്ന ചിത്രം പുറത്തിറങ്ങിയത്. ഏറെ വിവാദം നിറഞ്ഞ പുസ്തകമായ ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ; ദ് മേക്കിങ് ആൻഡ് അണ്‍മേക്കിങ് ഓഫ് മൻമോഹൻ സിങിനെ മുൻ നിർത്തിയായിരുന്നു സിനിമയെത്തിയത്.2004 മുതല്‍ 2008 വരെ മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു രചിച്ച പുസ്തകമാണ് ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ – […]
Read more

പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് മാണി സി കാപ്പൻ

പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ അലുമിനി മിറ്റ് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
Read more

പൂര്‍ത്തിയാകും മുൻപ് നിരോധിക്കപ്പെട്ട ഒരു സിനിമ

പല കാരണങ്ങൾ കൊണ്ട് സിനിമ നിരോധിക്കപെടുന്നത് ഇന്നെത്തെക്കാലത്ത് ഒരു പുതുമയുള്ള കാഴ്ചയല്ല . എന്നാലും തിയേറ്ററിൽ നിന്ന് നിരോധിക്കുന്ന സിനിമാല മറ്റും മറ്റു പ്ലാറ്റുഫോമുകളിൽ റിലീസ് ചെയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാറുമുണ്ട്. കൂടാതെ പൂർത്തിയാകുന്നതിന് മുൻപ് തന്നെ നിരോധിക്കപ്പെട്ട സിനിമകൾ ലോകസിനിമയുടെ ചരിത്രത്തിൽ ചരിത്രത്തിൽ ഉണ്ട് അത്തരത്തിൽ ഒരു ചിത്രമാണ് ആന്ദ്രെജ് സുലാവ്സ്കി സംവിധാനം ചെയ്ത ഓണ്‍ ദി സില്‍വർ എന്ന ചിത്രം. സുലാവ്സ്കിയുടെ മുത്തച്ഛൻ ജേർസി ഉസുലാവ്സ്കി എഴുതിയ നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് […]
Read more

മുത്തൂറ്റ് ഫിനാന്‍സിന്‍റെ ശ്രീലങ്കയിലെ ദശാബ്ദത്തിലെ മുന്നേറ്റം ആഗോള വളര്‍ച്ചാ തന്ത്രങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു

കൊച്ചി: തങ്ങളുടെ ശ്രീലങ്കന്‍ സബ്സിഡിയറി ആയ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍സി (എഎഎഫ്)  2014-ലെ ഏറ്റെടുക്കലിന് ശേഷമുള്ള ഒരു ദശാബ്ദത്തെ ലാഭകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു. ശ്രീലങ്കയിലുടനീളം നൂറിലധികം ശാഖകളിലൂടെയുളള ഈ നേട്ടം തന്ത്രപരമായ അന്താരാഷ്ട്ര വിപണി വിപുലീകരണത്തിലൂടെ ആഗോള സാമ്പത്തിക സേവന സ്ഥാപനമെന്ന സ്ഥാനം കമ്പനി ഉറപ്പിക്കുകയാണ്. ഈ അവസരത്തില്‍ കൊച്ചിയിലെ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, ഏഷ്യ അസറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ വി എ പ്രശാന്ത്, മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയും ആയ കെ ആര്‍ ബിജിമോന്‍, മുത്തൂറ്റ് ഫിനാന്‍സ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി രോഹിത് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.               ആകെ 5705 ദശലക്ഷം രൂപയുടെ വായ്പാ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന എഎഎഫില്‍ മുത്തൂറ്റ് ഫിനാന്‍സിന് 72.92 ശതമാനം വിഹിതമാണുള്ളത്. ശ്രീലങ്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള എഎഎഫിന് രാജ്യത്തുടനീളമായി നൂറിലേറെ ബ്രാഞ്ചുകളാണുള്ളത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനത്തിന്‍റെ 54 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നികുതിക്കു ശേഷമുള്ള ലാഭമായ 95.61 മില്യണ്‍ രൂപ (344.2 എല്‍കെആര്‍) എന്ന നേട്ടം കൈവരിക്കുകയുണ്ടായി.  ശ്രീലങ്കയിലെ ഫിച്ച് റേറ്റിങില്‍ നിന്ന് 2024 മാര്‍ച്ചില്‍ എഎഎഫ് എ പ്ലസ് സ്റ്റേബിള്‍ ഔട്ട്ലുക്ക് റേറ്റിങ് കരസ്ഥമാക്കി തങ്ങളുടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു.               ശ്രീലങ്കയിലെ ഏറ്റവും വിശ്വസനീയമായ സാമ്പത്തിക സേവന ദാതാക്കളില്‍ ഒന്നാണ് എഎഎഫ്.  ബ്രാഞ്ചുകള്‍ വിപുലീകരിക്കാനുള്ള എഎഎഫിന്‍റെ നീക്കങ്ങള്‍ തുടരുകയാണ്. എഎഎഫില്‍ കൂടുതല്‍ പ്രവര്‍ത്തന കാര്യക്ഷമത, സാങ്കേതികവിദ്യകള്‍ സ്വീകരിക്കല്‍, ചെലവു കുറക്കല്‍ തുടങ്ങിയവയിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യയിലെ തങ്ങളുടെ മുഖ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഒപ്പം വിശ്വസനീയമായ ബിസിനസ് മാതൃക പുതിയ വിപണികളിലേക്കു വ്യാപിപ്പിക്കുകയുമാണ്.               തങ്ങളുടെ സ്വര്‍ണ പണയ വായ്പകള്‍ 2019 സാമ്പത്തിക വര്‍ഷത്തിനും 2023 സാമ്പത്തിക വര്‍ഷത്തിനുമിടയില്‍ നാലു മടങ്ങു വര്‍ധിച്ചതിലൂടെ ശ്രീലങ്കയുടെ തന്ത്രപരമായ പ്രാധാന്യവും വ്യക്തമാകുകയാണ്.  സാമ്പത്തിക മേഖലയിലെ സ്വര്‍ണ പണയത്തിന്‍റെ വിഹിതം ഇതിലൂടെ നാലു ശതമാനത്തില്‍ നിന്നു 18 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.  ഹ്രസ്വകാല വായ്പകള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു വരുന്നതും സ്വര്‍ണത്തിന്‍റെ  പണയപ്പെടുത്തുന്നതിനും പണം ലഭ്യമാക്കാനും ഉള്ള കഴിവുകളും പണം തിരിച്ചെടുക്കാന്‍ വായ്പാ ദാതാക്കള്‍ക്ക് എളുപ്പത്തില്‍ കഴിയുന്നതും ഈ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ഇതിനു പുറമെ രാജ്യത്തെ ജനതയുടെ 51 ശതമാനത്തോളം ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാത്തവരാണെന്നതും വായ്പാ സേവനങ്ങള്‍ വിപുലീകരിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.  എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാനുള്ള മുത്തൂറ്റ് ഫിനാന്‍സിന്‍റെ പ്രതിബദ്ധതയ്ക്ക് ഒപ്പമാണ് ഇത്.               സ്വര്‍ണ പണയ വായ്പയ്ക്ക് ഒപ്പം എഎഎഫിലൂടെ ബിസിനസ് വായ്പകള്‍, മൈക്രോ മോര്‍ട്ട്ഗേജ് വായ്പകള്‍, വാഹന വായ്പകള്‍ തുടങ്ങിയവയും നല്‍കുന്നതിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ശ്രീലങ്കയിലെ 2-3 ലക്ഷം ഉപഭോക്താക്കളെയാണ് ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ നേടാനും വായ്പാ ചരിത്രം വളര്‍ത്തിയെടുക്കാനും പിന്തുണച്ചത്.  പ്രതികൂലമായ സാമ്പത്തിക പശ്ചാത്തലങ്ങള്‍ക്കിടയിലും ഏഷ്യ അസറ്റ് ഫിനാന്‍സിനെ ശ്രീലങ്കയിലെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ ആക്കി മാറ്റാന്‍ കഴിയുന്നത്  തങ്ങളുടെ ബിസിനസ് മാതൃകയുടെ ശക്തിയും വലുപ്പവുമാണ് ചൂണ്ടിക്കാട്ടുന്നത്.  എഎഎഫിന്‍റെ സുസ്ഥിര വളര്‍ച്ച മൂത്തൂറ്റ് ഫിനാന്‍സിന്‍റെ ആഗോള, മൊത്ത വളര്‍ച്ചാ പദ്ധതികളെ കൂടുതല്‍ ശക്തമാക്കുന്നുമുണ്ട്.               ബിസിനസ് ബന്ധങ്ങള്‍ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ അടുത്തിടെ നടത്തിയ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളിലേയും ബിസിനസുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തേക്കു വിപുലീകരിക്കാനും ആഗോള സാമ്പത്തിക സ്ഥാപനമായി വളരാനുമുള്ള തങ്ങളുടെ കാഴ്ചപ്പാടിന് ഒപ്പം നില്‍ക്കുന്ന തന്ത്രപരമായ ചുവടുവെപ്പായിരുന്നു ശ്രീലങ്കന്‍ വിപണിയിലേക്കുള്ള തങ്ങളുടെ വിപുലീകരണം എന്ന് കമ്പനിയുടെ ആഗോള കാഴ്ചപ്പാടിനെ കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.  ഏഷ്യ അസറ്റ് ഫിനാന്‍സുമായുള്ള ഒരു ദശാബ്ദം നീണ്ട പങ്കാളിത്തം വായ്പാ വിഭാഗത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം വളര്‍ച്ച ഉള്‍പ്പെടെയുള്ള ശക്തമായ നാഴികക്കല്ലുകള്‍ പിന്നിടാന്‍ സഹായിച്ചു.  2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഇത് 2609 എല്‍കെആര്‍ എന്ന നിലയിലെത്തി. 2024 ഡിസംബറില്‍ സബ്സിഡിയറി നൂറാമത്തെ ബ്രാഞ്ചും ആരംഭിച്ച് ശ്രീലങ്കയിലെ വളര്‍ച്ച കൂടുതല്‍ വിപുലമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളിലും കൈവരിക്കാനായ ഏഷ്യ അസറ്റ് ഫിനാന്‍സിന്‍റെ വിജയം തങ്ങളുടെ ബിസിനസ് മാതൃകയുടേയും ഏതു മേഖലയിലും മൂല്യങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ കഴിവിന്‍റേയും ശക്തിയാണു തെളിയിക്കുന്നത്.  ഈ നാഴികക്കല്ല് ആഗോള തലത്തിലെ വളര്‍ച്ച മാത്രമല്ലെന്നും ഇന്ത്യയിലെ വിജയഗാഥ പിന്തുടര്‍ന്ന് ആഗോള തലത്തില്‍ വിശ്വാസ്യതയും ശാക്തീകരണവും എത്തിക്കല്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Read more

പെരിയ ഇരട്ട കൊലക്കേസ്: നാളെ വിധി പറയും

കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസില്‍ സിബിഐ കോടതി നാളെ വിധി പറയും. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. കേസില്‍ തങ്ങളോടൊപ്പം നിന്ന അഡ്വ. സി കെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി വാദിക്കാനെത്തിയത് വലിയ ചതിയായെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പറഞ്ഞു. സിബിഐ അന്വേഷണം വന്നശേഷം ഒമ്പത് പ്രതികള്‍ കൂടി കേസില്‍ വന്നു. ഇതോടെ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമായി. അവസാനഘട്ടത്തിലാണ് സികെ ശ്രീധരന്‍ എന്ന അഭിഭാഷകനെ വിലക്കെടുത്തത്. നല്ലൊരു വിധി […]
Read more

2024-ലെ മികച്ച പ്രീമിയം ഫോണുകള്‍, സാംസങ്, ഷവോമി, വിവോ ബ്രാൻഡുകളില്‍ നിന്ന്

ജനപ്രീയ മൊബൈൽ ബ്രാൻഡുകളുടെ ഒട്ടനവധി മോഡലുകളാണ് ഇത്തവണ വിപണിയിൽ എത്തിയിരുന്നത് . സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ച ഏറ്റവും നല്ല വർഷം കൂടിയായിരുന്നു ഇത്. ഇതിൽ ഈ വർഷം ഈ പുത്തൻ മോഡലുകൾ വാങ്ങിയവരും ഉണ്ട് ഇനി വാങ്ങാൻ പോകുന്നവരും ഉണ്ട് , അങ്ങനെ നിങ്ങൾ ഒരു സമർട്ഫോൺ വാങ്ങാൻ പോകുകയാണെങ്കിൽ ,അല്ലെങ്കിൽ പ്രീമിയം ഫോണുകളെ കുറിച്ച്‌ അറിയാൻ താല്‍പ്പര്യമുള്ളവരും ഈ ലിസ്റ്റ് വിട്ടുകളയണ്ട. 2024 ഇയർ ഏൻഡ് ഓഫർ വഴി പുതിയ മുൻനിര സ്മാർട്ഫോണുകള്‍ വാങ്ങാൻ പ്ലാനിടുന്നവർക്കും […]
Read more

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട: വിഭാഗീയത രൂക്ഷമായ പത്തനംതിട്ടയില്‍ സിപിഐഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. 30 ആം തീയതി പൊതുസമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയിലെ വിഭാഗീയത ഒഴിവാക്കാനുള്ള വെട്ടിനിരത്തല്‍ തീരുമാനത്തിനും സാധ്യതയുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനം ആഗ്രഹിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ പത്തനംതിട്ടിയിലുണ്ട്. ഇവരില്‍ നിന്ന് ഒരാളെ മത്സരം ഒഴിവാക്കി ജില്ലാ സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കുകയാണ് സംസ്ഥാന നേതൃത്തിന് മുന്നിലെ വെല്ലുവിളി. ജില്ലാ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് […]
Read more

Recent News

Advertisement