തിരുവനന്തപുരം : ലഹരി ഉപയോഗം കാരണം ഗുരുതര മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുകൊണ്ടുപോകാനാണ് ശ്രമമെന്നും ലഹരിക്കടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ പറഞ്ഞു .
കൂടാതെ അവർ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലഹരിയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉൾക്കൊള്ളുന്ന തരത്തിൽ സമൂഹവും മാറണം എന്നും അടുത്ത അധ്യയന വർഷത്തിൽ ലഹരി വിപത്തിനെതിരെ അധ്യാപക പരിശീലനവും പാഠ്യപദ്ധതി പരിഷ്‌കരണവും ഉൾപ്പെടുത്തി ന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു






