വത്തിക്കാൻ സിറ്റി : മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുമെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. കൂടാതെ ഫ്രാൻസിസ് മാർപ്പാപ്പയോടുള്ള ആധാര സൂചകമായി വൈറ്റ് ഹൗസില്‍ ഉള്‍പ്പെടെ ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടിരുന്നു. അതേസമയം മാർപാപ്പയുടെ മരണപത്രത്തിലെ വിവരങ്ങള്‍ വത്തിക്കാൻ പുറത്തുവിട്ടിരുന്നു ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മാർപാപ്പ മരണപത്രത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ലാറ്റിൻ ഭാഷയില്‍ ഫ്രാൻസിസ് എന്നു മാത്രം എഴുതിയാല്‍ മതിയെന്നും മരണ പത്രത്തിൽ പറയുന്നു . കൂടാതെ മാർപാപ്പയുടെ വിയോഗത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വത്തിക്കാൻ പുറത്ത് വിട്ടിരുന്നു . ഫ്രാന്‍സിസ് മാർപാപ്പയുടെ അന്ത്യം ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കെയാണ് പോപ്പ് വിടവാങ്ങിയത്. നിരവധി പേരാണ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയത്.






