ഇന്ത്യയുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം തുടങ്ങിയ വിഷയങ്ങളും പരിഹരിക്കാൻ ചർച്ചയാകാമെന്നാണ് ഷബഹാസ് ഷെരീഫ് പറഞ്ഞത്. ഇറാനിൽ സംയുക്ത പ്രസ്താവനയിലായിരുന്നു ഈ പരാമർശം. ഇന്ത്യ യുദ്ധത്തിന്റെ പാതയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ അതിനു മറുപടി നൽകുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.
“കശ്മീർ പ്രശ്നവും ജല പ്രശ്നവും ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും തർക്കങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും
വ്യാപാരം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഇന്ത്യയുമായി സംസാരിക്കാനും തയ്യാറാണെന്നും ഷഹബാസ് ഷെരിഫ് പറഞ്ഞു.
പാക് അധിനിവേശ കശ്മീരും അതിർത്തി കടന്നുള്ള ഭീകരതയ്ക്കും എതിരെയും മാത്രമേ പാകിസ്താനുമായി ചർച്ച ഉണ്ടാകൂ എന്നാണ് ഇന്ത്യ നേരത്തെ നിലപാട് അറിയിച്ചത്.
Content: Pakistan PM says ready for peace talks with India






