റഷ്യ ഉക്രൈയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,400 ഉക്രേനിയൻ സൈനികരെ വധിച്ചതായി അവകാശപ്പെട്ട് റഷ്യ .2022-ൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും പരസ്പരം നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷമാണ് റഷ്യൻ സർക്കാരിന്റെ ഈ ഡാറ്റ വരുന്നത്. ഉക്രെയ്‌നിന് കനത്ത നഷ്ടം സംഭവിച്ചതായാണ് റഷ്യ അവകാശപ്പെട്ടത് .ജൂൺ 2 ന് പുറത്തിറക്കിയ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം റഷ്യയിലെ ബാറ്റിൽഗ്രൂപ്പ് നോർത്തിൽ ഉക്രേനിയൻ സൈന്യത്തിന് 245-ലധികം സൈനികരെയും രണ്ട് ടാങ്കുകളെയും ഒരു കവചിത യുദ്ധ വാഹനത്തെയും നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.
കൂടാതെ, ബാറ്റിൽഗ്രൂപ്പ് ഡ്നെപ്പറിൽ ഉക്രെയ്ൻ സൈന്യത്തിനായുള്ള 80-ലധികം സൈനികരും നാല് പീരങ്കി തോക്കുകളും നഷ്ടപ്പെട്ടു. അതേസമയം മൂന്ന് വർഷത്തെ യുദ്ധത്തിൽ ഏകദേശം 1 ദശലക്ഷം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ അവകാശപ്പെടുന്നു. ജൂൺ 3 ന് ഉക്രെയ്‌നിലെ സായുധ സേനയുടെ ജനറൽ സ്റ്റാഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയ്ക്ക് ഏകദേശം ഒരു ദശലക്ഷം സൈനികരെ നഷ്ടപ്പെട്ടു. മൂന്ന് വർഷത്തെ യുദ്ധത്തിൽ 990,800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നും അതിൽ 1,100 സൈനികർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടുവെന്നും ഏറ്റവും പുതിയ കണക്കുകൾ .




