ഡൽഹി: രേണുകാ സ്വാമി കൊലപാതക കേസിൽ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപൻ്റേയും നടി പവിത്ര ഗൗഡയുടേയും ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലിലാണ് നടപടി. പ്രതി എത്ര ഉന്നതനാണെങ്കിലും യമത്തിന് അതീതനല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. മറ്റ് അഞ്ച് പേര്‍ക്ക് കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യവും സുപ്രീം കോടതി റദ്ദാക്കി.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക ഹൈക്കോടതിയുടെ മുൻ വിധി റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്ന് ആരോപിച്ചാണ് ദർശൻ തൂഗുദീപയുടെ നിർദേശപ്രകാരം രേണുകാ സ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ 15 പേരെ പൊലീസ്അറസ്റ്റ് ചെയ്തതിരുന്നു.






