ബംഗ്ലാദേശ്: ഗോത്രമേഖലയായ ഖഗ്രചാരിയിൽ നടന്ന സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു, സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു. പ്രാദേശിക ആദിവാസി വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനം അക്രമാസക്തമാകുകയായിരുന്നു.
പ്രദേശത്ത് സംഘർഷം ഇപ്പോഴും നിലനിൽക്കുകയാണ്.നിയന്ത്രണത്തിനായി സൈന്യത്തെയും പോലീസത്തെയും വിന്യസിച്ചിട്ടുണ്ട്. ജുംമു സ്റ്റുഡന്റ്സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
മേഖലയിലെ എല്ലാ റാലികളും പ്രതിഷേധങ്ങളും സർക്കാർ നിരോധിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഉടൻ അന്വേഷണം നടത്തിയതിനുശേഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും ,എല്ലാവരും ശാന്തിയും സഹനവും പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.




