തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലിയ തർക്കത്തിൽ സിപിഐ നിലപാട് കടുപ്പിച്ചു. നാളെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ലെന്ന് പാർട്ടി വ്യക്തമാക്കി. ഓൺലൈനായി ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
തർക്കം പരിഹരിക്കാൻ എം.എ. ബേബി ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകളിൽ പറഞ്ഞത് തന്നെയാണ് ബേബിയും ആവർത്തിച്ചതെന്ന് ബിനോയ് വിശ്വം പാർട്ടി സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു. പദ്ധതി നടപ്പാക്കുന്നതിലെ മന്ദഗതിയും മന്ത്രിസഭയിലെ സബ് കമ്മിറ്റിയുടെ സമീപനവുമാണ് സിപിഐ ചൂണ്ടിക്കാട്ടിയത്. ഇത് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ബിനോയ് വിശ്വം വിശദീകരിച്ചു. പ്രശ്നം പരിഹരിക്കാൻ സമവായ ശ്രമങ്ങൾ തുടരുമെന്നും പാർട്ടി തീരുമാനിച്ചു.




