ബാര: ജെൻ സീ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷം രൂക്ഷമായതിനെ തുടർന്ന് നേപ്പാളിലെ ബാര ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രവർത്തകരും ജെൻ സീ പ്രതിഷേധക്കാരും തമ്മിലുള്ള പുതിയ സംഘർഷങ്ങളാണ് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ അധികാരികളെ പ്രേരിപ്പിച്ചത്.
വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 8 വരെ കർഫ്യൂ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാനും കൂടുതൽ അക്രമസംഭവങ്ങൾ തടയാനുമാണ് ഈ നീക്കം. ഈ ആഴ്ച ആദ്യം ആരംഭിച്ച ഏറ്റുമുട്ടലുകൾ വ്യാപകമായതോടെയാണ് അടിയന്തര നടപടിയായി കർഫ്യൂ പ്രഖ്യാപിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാസേനയെ ബാരയിലെ പ്രധാന മേഖലകളിൽ വിന്യസിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.




