തിരുവനന്തപുരം: ഭിന്നശേഷി പ്രതിഭകളുടെ സർഗോത്സവം ‘സവിശേഷ’ യെന്ന പരിപാടി ദിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്ക് ഉള്ള പ്രയാണത്തിന് പുതിയ കാൽവെപ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷയുടെ സമാപന സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുകൾക്ക് അതിരുകളില്ലെന്നും പരിമിതികളെ മറികടന്നുള്ള കുതിപ്പ് യുവതയ്ക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന ഭിന്നശേഷി സമൂഹത്തിന്റെ പ്രഖ്യാപനമാണി പരിപാടി.
കുട്ടികളെ വീടിന് പുറത്തേക്ക് മാതാപിതാക്കൾ കൊണ്ടുവരണം. ദിന്നശേഷി സമൂഹത്തിൽ പെട്ടവർ സ്വയം തൊഴിൽ ചെയ്യാനും സ്വന്തം കാലിൽ നിൽക്കാനും പ്രാപ്തരായി. കായിക രംഗത്തും വലിയ കുതിപ്പുണ്ടാക്കി. ഭിന്നശേഷി കുറവല്ല വ്യത്യസ്തമായ കഴിവാണ് എന്നത് തിരിച്ചറിയാൻ ആകണം. അവരെ പ്രോത്സാഹിപ്പിക്കണം അധ്യാപകരും പ്രധാന പങ്കു വഹിക്കുന്നു മാതാപിതാക്കൾ ഇവരെ പുറത്ത് കൊണ്ട് വരാൻ തയ്യാറാകണം.അവർക്ക് പിന്തുണ വേണം എന്ന ബോധ്യം സമൂഹത്തിനുണ്ട്. സർക്കാർ ഓഫീസുകളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കി സംവരണ തോത് വർദ്ധിപ്പിക്കുയും ചെയ്തിട്ടുണ്ട്.










