തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചതും ഉപയോഗിച്ചതും സ്വകാര്യതാവകാശ ലംഘനമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.
രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഈ വിവരങ്ങൾ വിനിയോഗിച്ചുവെന്നാരോപിച്ചും ഹർജിയിൽ വ്യക്തമാക്കുന്നു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് ഹർജിക്കാർ.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ എതിർകക്ഷിയാക്കി സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും. ശമ്പള വിതരണത്തിനായി നൽകിയ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാണ് ദുരുപയോഗം ചെയ്തതെന്നാണ് ഹർജിക്കാരുടെ ആരോപണം.










