കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈന്ദവ പുരോഹിതർക്കും മുസ്ലിം മുഅദ്ദിൻമാർക്കും നൽകുന്ന പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിൽ ലഭിച്ചിരുന്ന തുകയിലേക്ക് 500 രൂപ കൂടി കൂട്ടിയതാണ് തീരുമാനം.
ഇതോടെ പുരോഹിതർക്കും മുഅദ്ദിൻമാർക്കും ഓരോ മാസവും ലഭിക്കുന്ന ഓണറേറിയം 2000 രൂപയായി ഉയരും. വിവിധ മതവിഭാഗങ്ങളെ ഒരുമിച്ച് നിലനിർത്തുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.






