മലപ്പുറം: സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസമായിട്ടും പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ. സ്ഥാനാർത്ഥിത്വത്തിൽ വ്യക്തിപരമായ താൽപ്പര്യമില്ലാതെയായിരുന്നുവെന്നും, നിർബന്ധിതമായി മത്സരിക്കേണ്ടി വന്നതിലുള്ള അതൃപ്തിയാണ് ഇതിന് കാരണമെന്നുമുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പ്രചാരണത്തിൽ സജീവമാകാത്തതെന്ന് സി.പി.എം. നേതൃത്വം വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി.പി.എം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-നാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ തുടർച്ചയായ മൂന്നാം ഭരണമാണ് എൽ.ഡി.എഫ്. ലക്ഷ്യമിടുന്നത്. അതേസമയം അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്. ശക്തമായ ശ്രമത്തിലാണ്.






