ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന തുടർച്ചയായ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പുലർച്ചെയോടെ ടെഹ്റാന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഇസ്‌ലാംഷഹറിന് സമീപമാണ് സംഭവം നടന്നതെന്ന് ഇറാനിലെ വാർത്താ ഏജൻസികളായ ഫാർസും നൗർ ന്യൂസും റിപ്പോർട്ട് ചെയ്തു. ആക്രമണം ഏത് കെട്ടിടത്തെ ലക്ഷ്യമിട്ടാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഇസ്രയേലോ അമേരിക്കയോ ഏറ്റെടുത്തിട്ടില്ല.




