ടെഹ്‌റാൻ: ഇറാനെതിരായ സൈനിക നടപടികൾ തുടരുമെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു. ഇനിയും ചെയ്യാനുള്ള കാര്യങ്ങൾ ശേഷിക്കുന്നുണ്ടെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും, ഇറാനും അതിന്റെ പ്രാദേശിക സഖ്യകക്ഷികളും സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചപ്പോൾ ഇപ്പോൾ ഇസ്രയേൽ തിരിച്ചടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ഇതിനൊപ്പം മേഖലയുടെ ഭൂപടവും അദ്ദേഹം പങ്കുവെച്ചു.
നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനായി ലെബനൻ കഴിഞ്ഞ ആഴ്ചകളിൽ പലവട്ടം ബന്ധപ്പെട്ടു വന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യണമെന്നും, ഹിസ്ബുള്ളയെ നിരായുധരാക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ദീർഘകാലം നിലനിൽക്കുന്ന യഥാർത്ഥ സമാധാന കരാർ ഉണ്ടാകണമെന്ന നിബന്ധനകളും അദ്ദേഹം മുന്നോട്ടുവച്ചു.






