Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുരേഷ് പ്രഭു മുതൽ ധർമേന്ദ്ര പ്രധാൻ വരെ; ഇത് മോദിക്ക് തിരിച്ചടി, ഇരച്ച് കയറിയ പാറ്റക്കൂട്ടം നൽകുന്ന മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യുവത്വത്തിന്റെ സമരവീര്യത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ജനരോഷത്തിന് ഇരയായി ഒരു മന്ത്രി രാജിവെക്കുന്നത് ഇതാദ്യമാണ്. പക്ഷേ മുൻപും മറ്റ് പല കാരണങ്ങളാലും കസേര തെറിച്ചവർ വേറെയുമുണ്ട്. 2017-ൽ തുടർച്ചയായുണ്ടായ തീവണ്ടി അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചതാണ് ഇതിൽ ആദ്യത്തേത്.

തുടർന്ന് 2018-ൽ നിരവധി വനിതാ മാധ്യമപ്രവർത്തകർ ‘മീടൂ’ വെളിപ്പെടുത്തലുകളിലൂടെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ. അക്ബറിന് മന്ത്രിസ്ഥാനം നഷ്ടമായി. 2019-ൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതിനെത്തുടർന്ന് ശിവസേന നേതാവ് അരവിന്ദ് സാവന്ത് ബിജെപിയിൽ നിന്നടക്കം പടിയിറങ്ങിക്കൊണ്ട് രാജിവെച്ചു. 2020-ൽ കാർഷിക നിയമങ്ങളിലെ വിയോജിപ്പ് മൂലം ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പടിയിറങ്ങിയത് സർക്കാരിന് വലിയ വെല്ലുവിളിയായിരുന്നു.

രണ്ടാം മോദി സർക്കാരിന്റെ കാലത്ത് 2021 ജൂലൈയിൽ നടന്ന മന്ത്രിസഭാ ശുദ്ധീകരണത്തിൽ പന്ത്രണ്ട് മന്ത്രിമാരാണ് രാജിവെച്ചത്. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനത്തെത്തുടർന്ന് ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ രാജിവെച്ചു. ടെക് കമ്പനികളുമായുള്ള തർക്കങ്ങൾക്കിടെ ഐടി മന്ത്രി രവിശങ്കർ പ്രസാദും മീഡിയ മാനേജ്‌മെന്റിലെ വീഴ്ചകളെത്തുടർന്ന് പ്രകാശ് ജാവദേക്കറും സ്ഥാനമൊഴിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ രമേശ് പൊഖ്രിയാൽ നിശാങ്കും, പ്രായപരിധി കാരണം നജ്മ ഹെപ്തുള്ളയും നേരത്തെ പദവികൾ ഒഴിഞ്ഞിട്ടുണ്ട്. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനാർഥിയായതിനെത്തുടർന്നും മുക്താർ അബ്ബാസ് നഖ്‌വി രാജ്യസഭാ കാലാവധി അവസാനിച്ചതിനെത്തുടർന്നും മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങി.

പക്ഷേ, മുൻകാലങ്ങളിലെ മിക്ക രാജികളും ഒന്നുകിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായോ അല്ലെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായോ ‘ആവശ്യപ്പെട്ടതനുസരിച്ച്’ നടന്നവയായിരുന്നു. എന്നാൽ ഇപ്പോഴത്തേത് അങ്ങനെയല്ല, ജനങ്ങൾ‌ നേരിട്ട് രാജിവെപ്പിച്ചിരിക്കുകയാണ്. ധർമേന്ദ്ര പ്രധാന്റെ രാജി നേരിട്ട് ജനകീയ സമരങ്ങളുമായി നേരിട്ട് തന്നെ ബന്ധപ്പെട്ടിട്ടുള്ളതാണ്. പ്രധാന്റെ രാജിയോടെ ജന്തർ മന്തറിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങൾക്ക് താൽക്കാലിക വിരാമവും ആയിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer