അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെ അഞ്ച് ശതകോടി ഡോളറിന്റെ വൻ നിക്ഷേപ പ്രഖ്യാപനം നടന്നു. ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസനത്തിനും ബാങ്കിങ് മേഖലയ്ക്കുമായി യുഎഇ ഈ തുക നിക്ഷേപിക്കുമെന്നാണ് അറിയിച്ചത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, വ്യാപാരം ഉൾപ്പെടെയുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
ആർബിഎൽ ബാങ്ക്, സമ്മാൻ ക്യാപിറ്റൽ, ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ മേഖല എന്നിവിടങ്ങളിലാകും പ്രധാനമായും നിക്ഷേപം നടത്തുക. ദ്രവീകൃത പെട്രോളിയം വാതക വിതരണം, സ്ട്രാറ്റജിക് പെട്രോളിയം റിസർവ് തുടങ്ങിയ മേഖലകളിലും പുതിയ കരാറുകൾ ഉണ്ടായി. ഗുജറാത്തിലെ വടിനാറിൽ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.






